Saturday, November 29, 2008

24.കണ്ടകശനി ..

(കുറെ നുണയും കുറെ നേരും..)


കൂട്ടുകാരന്‍റെ ഇമെയില്‍ വളരെ ആകാംക്ഷയോടെയാണ് തുറന്നത്..സബ്ജക്റ്റില്‍ "ലോക സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കേരളം പരിഹാരം കണ്ടെത്തി." എന്ന മോഹനവാചകം എന്നില്‍ അല്പം കൌതുകം ഉണര്‍ത്തി എന്ന് പറയുന്നതാവും ശരി.തുറന്നു ഉള്ളടക്കത്തില്‍ കണ്ണോടിച്ചു..

രണ്ടുമാര്‍ഗ്ഗങ്ങള്‍ ആണത്രേ..

ഒന്നാമത്തേത്..

ഡോക്ടര്‍.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തരുന്ന ധനാഗമനയന്ത്രം ധരിക്കൂ..."രാധാകൃഷ്ണായ നമഃ" എന്ന് ജപിക്കുക...പണം തന്നത്താനെ പണപ്പെട്ടിയില്‍ നിറയുമത്രേ.കൂടെ ഒരു വളിപ്പന്‍ ചിരിയുമായി ഡോക്ടര്‍.ശ്രീ..ആറ്റുകാല്‍ രാധാകൃഷ്ണന്‍റെ ഒരു ഫോട്ടോയും.

രണ്ടാമത്തേത്..

കാനാടിയിലെ കുട്ടിച്ചാത്തന്‍ സേവാമഠത്തില്‍ നിന്നു അനുഗ്രഹം വാങ്ങുക..കുട്ടിച്ചാത്തന്‍ ബാങ്ക് ലോക്കറുകള്‍ നിറയ്ക്കുമത്രേ..

(തൃശ്ശൂരെ ചാത്തന്‍ ഭക്തര്‍ ക്ഷമിക്കുക..) വായില്‍ വന്ന പരത്തെറി ഇവിടെ കുറിച്ചാല്‍ വായനക്കാര്‍ അയര്‍ലണ്ട് വിസിറ്റ് വിസ എടുത്തു ഇവിടെവന്നു എന്നെ എറിഞ്ഞുകൊല്ലും എന്നറിയാമെന്നതിനാല്‍ അങ്ങനെയൊരു സാഹസത്തിനു മുതിരുന്നില്ല..

വാച്ചില്‍ സമയം നോക്കി..ആറായെങ്കിലും നേരം വെളുത്തിട്ടില്ല..ജനാലയിലൂടെ വെളിയിലോട്ട്‌ നോക്കി..വെളിയില്‍ മഞ്ഞു പൊഴിയുന്നു..സിനിമയില്‍ കാണാന്‍ സുഖമാണെങ്കിലും മഞ്ഞിലൂടെ ഈ തണുപ്പത്ത് ബസ്സ്റ്റോപ്പ് വരെയുള്ള നടപ്പ് അത്ര രസമുള്ള ഏര്‍പ്പാടല്ല.കാലിലൂടെ അരിച്ചുകയറുന്ന തണുപ്പ് തലയിലെത്തി തലച്ചോറിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കാറുണ്ടോ എന്ന സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്..പക്ഷെ ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ക്ക് അടിസ്ഥാനം ഇല്ലെന്നറിയാമെന്നതിനാല്‍ അവയെല്ലാം അങ്ങനെത്തന്നെ വിഴുങ്ങുകയാണ് പതിവ്.

കൈയിലിരുന്ന സെല്‍ഫോണ്‍ ചിലച്ചു..രാവിലെ ആരെന്നറിയാനുള്ള കൌതുകത്തെക്കാള്‍ രാവിലെ സമയമില്ലാത്തപ്പോള്‍ വിളിച്ചുബുദ്ധിമുട്ടിച്ച ആളെ അരിശത്തോടെ നോക്കി..ഓ ..നാട്ടില്‍ നിന്നാണ്..പക്ഷെ ഇവിടുത്തെ സമയവെത്യാസത്തെപ്പറ്റി അറിയാമെന്നതിനാല്‍ രാവിലെ വീട്ടില്‍നിന്നു വിളിക്കുന്ന പതിവില്ല..അല്പം പേടിയോടെയാണ് ചോദിച്ചത്..

"എന്താ അമ്മേ.."

"ഇന്നലെ നമ്മുടെ അമ്പലത്തിലെ പോറ്റിയുടെ അടുത്തു പോയിരുന്നു.അടുത്ത ജാനുവരിവരെ നിനക്കു സമയം ശരിയല്ലത്രേ..കണ്ടക ശനിയുടെ മൂര്‍ദ്ധന്യം ആണ്.കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ.. .. ഒന്നു ശ്രദ്ധിച്ചെക്കാന്‍ പറയാന്‍ വിളിച്ചതാ.."

ആ വാക്കുകളിലെ പരിഭ്രമം മനസ്സിലായി..തനിക്കൊരു നല്ലജോലി ലഭിക്കാന്‍ എന്നും പൂജയും പ്രാര്‍ഥനയും ആണ്..ലോകസാമ്പത്തിക തകര്‍ച്ചയാണ് തന്‍റെ ജോലിയ്ക്ക്‌ വിഘാതം എന്ന് എങ്ങനെ പറയാനാണ്..പാവം രാഹുവിന്‍റെയും കേതുവിന്‍റെയും ശനിയുടെയും കുഴപ്പം കൊണ്ടാണെന്ന് വിശ്വസിച്ചു അവരെ പ്രീതിപ്പെടുത്താന്‍ നേര്‍ച്ചയും നിറപറയും...

"ങ്ങ..നാട്ടിലെ കര്‍മ്മികള്‍ക്കും ജീവിക്കേണ്ടേ."

പക്ഷെ പതിവില്‍ കൂടുതല്‍ ശ്രദ്ധിച്ചാണ് ഓരോ കാര്യവും ചെയ്തത്..എന്തിന് വെറുതെ ഒരു പരീക്ഷണം..ആര്‍ക്കറിയാം ഇനി കാലദോഷത്തിന് ശനി വന്നാലോ.??തന്നെയുമല്ല ഇവിടുത്തെ തണുപ്പ് താങ്ങാന്‍ ശനിയ്ക്കോ രാഹുവിനോ ശക്തിയുണ്ടാകുമോ..വെറുതെ അവരെ ബുദ്ധിമുട്ടിക്കേണ്ട..വൈകിട്ട് വന്നപാടെ വീട്ടില്‍ വിളിച്ചു...നാട്ടില്‍ പാതിരാത്രി ആയെന്നറിയാം എന്നാലും എന്തോ ഒരു ഭീതി..

"അമ്മ എവിടെ..ചുറ്റും വല്ലാത്ത ഒച്ച കേള്‍ക്കുന്നുണ്ടല്ലോ.."

"അതോ അച്ഛന്‍ ബൈക്കില്‍ നിന്നൊന്നു വീണു..എനിക്കും നല്ല പനിയും വയറുവേദനയും..ഞങ്ങള്‍ രണ്ടാളും ആശുപത്രിയിലാ.."

അമ്മ അല്പം ക്ഷീണിതയാണെന്ന് ശബ്ദത്തില്‍ നിന്നു മനസ്സിലായി..

"ങാ..മോനേ പറയാന്‍ വിട്ടുപോയി...നമ്മുടെ അമ്പലത്തിലെ പോറ്റി ഇന്നലെ ഇന്നു രാവിലെ മരിച്ചുപോയി..ഹാര്‍ട്ട്അറ്റാക്ക്‌ ആയിരുന്നു.."

കൂടുതല്‍ ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..

"ഒറ്റദിവസം കൊണ്ടു ഇത്രയും ശനിയുടെ ആക്രമണമോ..??"

അതിന് കണ്ടകശനി എനിക്കല്ലേ.കുറെ ചോദ്യങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി നേരെ അടുക്കളയിലേക്കു നടന്നു..കണ്ടകശനി കൂടെയുണ്ടെങ്കിലും ഭക്ഷണം കഴിക്കാതെ ഉറക്കം വരില്ലല്ലോ..

Tuesday, November 25, 2008

23.കോയയും കോട്ടും..

ബീവാത്തു തന്ന പനിനീര്‍ പൂവും കോയ തന്‍റെ കോട്ടിന്‍റെ ബട്ടന്‍ഹോളില്‍ തിരുകികയറ്റി.. അങ്ങനെ ജീവിതകാല അഭിലാഷം പൂവണിയാന്‍ പോകുകയാണ്.. എത്രനാളായി ശ്രമിച്ചപ്പോളാണ് ഒത്തു വന്നത്..

അതും ബീവാത്തുന്‍റെ വകയില്‍ ഒരു വല്ല്യാപ്പ അറബീന്‍റെ കൊട്ടാരത്തില്‍ പെരുത്ത ഉദ്യോഗം ഉള്ള ആളാണ്..അങ്ങാര്‍ വഴി വന്ന ഒരു ജോലി.. അറബിനാട്ടില്‍ ജോലി ശരിയായി എന്നറിഞ്ഞപ്പോള്‍ കോഴിക്കോട്ടു അങ്ങാടിയില്‍ നിന്നു ബീവാത്തു വാങ്ങിയതാ ഈ കോട്ട്..

"ന്‍റെ കെട്ട്യോന്‍ കൊട്ടും സ്യുട്ടും പത്രാസും ആയിട്ട് ചെല്ലുമ്പോള്‍ അറബിച്ചികള്‍ നോക്കണംത്രെ.."

അവള്‍ക്കു ആകെ ഹാലിളകി നില്‍ക്കുകയാണല്ലോ..അല്ലെങ്കിലും കോന്തന്‍കോയ ഒരു ഉപയോഗമില്ലാത്ത നാണയം ആണെന്ന് ദുഷ്പേര് മാറ്റണം എന്ന് അവള്‍ക്കാ വാശി,,ജീവിതത്തില്‍ ഒന്നും നേടാത്തവന്‍ പക്ഷെ അറബിനാട്ടില്‍ പൊന്നും വാരി വരുന്നതു കാട്ടികൊടുക്കാന്‍ വാശിയാണ് അവള്‍ക്കു..

ഒടുവില്‍ കോയയെ കയറ്റി എയര്‍ ഇന്ത്യയുടെ വിമാനം അങ്ങനെ റിയാദ് എയര്‍പോട്ടില്‍ എത്തി..കസ്റംസ്കാര്‍ ഏതോ അത്ഭുദജീവിയെപ്പോലെ നോക്കുന്നത് കണ്ടു. പെട്ടെന്ന് തന്നെ വെളിയില്‍ ഇറങ്ങി..വെളിയില്‍ ബീവാത്തുന്‍റെ വല്ല്യുപ്പ വണ്ടീം കൊണ്ടു വന്നിട്ടുണ്ട്..തന്‍റെ കോട്ടിലും പത്രാസിലും മൂപ്പര്‍ വീണു എന്ന് തോന്നുന്നു..പക്ഷെ ഇടയ്ക്കിടെ മൂപ്പര്‍ ഊറി ഊറി ചിരിക്കുന്നത് എന്താണെന്ന് എത്ര വിചാരിച്ചിട്ടും മനസ്സിലാക്കാന്‍ കഴിയുന്നില്ല.

വണ്ടി ഒരു കൊട്ടാരത്തിന്‍റെ വെളിയില്‍ എത്തി..

"ഹൊ ഇതിലാണോ താമസിക്കാന്‍ പോകുന്നത്..ചുമ്മാതല്ല പേര്‍ഷ്യയില്‍ പോയിട്ടുവന്ന ചങ്ങായിമാര്‍ വെല്യ ബഡായി അടിച്ച് നടക്കുന്നത്."

കോയയുടെ മനസ്സിലൂടെ നൂറു ചിന്തകള്‍ കടന്നു പോയി..വണ്ടിയില്‍ നിന്നും കോയയും വല്ല്യുപ്പയും ഇറങ്ങി..വല്ല്യുപ്പ പോയി അറബിയെ വിളിച്ചു കൊണ്ടു വന്നു..അറബി തന്നെ സൂക്ഷിച്ചു നോക്കുന്നു..എന്തോ പറഞ്ഞു അട്ടഹസിക്കുന്നു..പക്ഷെ ഹിമാര്‍ എന്ന വാക്കു എങ്ങോ കേട്ടിട്ടുണ്ടല്ലോ.."ങ്ങ പോട്ടെ..എന്തായാല്‍ എനിക്കെന്താ."

"അന്നേം കൊണ്ടു ഇന്നു തന്നെ ജോലിയ്ക്ക്‌ കയറാന്‍ മൂപ്പര് പറഞ്ഞു..ഓന് അന്നേ പുടിചൂന്നാ തോന്നണേ..."

വല്ല്യുപ്പ സന്തോഷത്തോടെ പറഞ്ഞു..

"അപ്പോള്‍ പള്ളില്‍ ഇട്ട പൈസയും നേര്‍ച്ച കൊടുത്ത കോഴിയും ഗുണം ചെയ്തു...പടച്ചോനെ കാത്തോണേ."

മനസ്സാ പ്രാര്‍ത്ഥിച്ചു..നേരെ അടുത്ത ഗെറ്റി നുള്ളിലേക്ക് കയറി..ഇതൊരു കൃഷിയിടം ആണല്ലോ..അങ്ങിങ്ങു കുറെ ആടുകളും നില്‍ക്കുന്നുണ്ട്‌..

"ഡാ കൊയെ.........നീ അപ്പോള്‍ പണി തുടങ്ങിക്കോ.."

വല്ല്യുപ്പ വേഗം തന്നെ കാര്യത്തിലോട്ടു കടന്നു..ഞാന്‍ ആകെ ബേജാറായി.

"ഡാ നിന്‍റെ കൊട്ടും സ്യുട്ടും ഒക്കെ ഊരി വല്ല്യ കൈലിം മുണ്ടും ഉടുത്തു വാ..ആ തൂമ്പ എടുത്തു ഇവിടുത്തെ അല്പം പുല്ലു ചെത്തിക്കളഞാട്ടെ.."

പതിയെ കൈലി ഉടുത്തു വന്നപ്പോള്‍ വല്ല്യുപ്പാന്‍റെ മൊബൈല്‍ ചിലച്ചു..

"ഡാ അനക്കാ..ബീവാത്തു.."

ഫോണ്‍ കൈയില്‍ കിട്ടി..

"ഇക്ക എന്തായി..അങ്ങ് ചെന്നോ..ജോലിയില്‍ കയറിയോ..??"

നൂറു ചോദ്യങ്ങള്‍ ഒരു വായില്‍..

"ഡീ..ജോലില്‍ ആണ് ..സുഖം തന്നെ...."

എന്തു പറയണം എന്നറിയില്ല....വന്ന ഉടനെ ജോലിയ്ക്ക്‌ കയറിയ കെട്ടിയോനെ മനസ്സില്‍ വച്ചു അവളെങ്കിലും സന്തോഷിക്കട്ടെ..ഫോണ്‍ തിരികെ കൊടുത്തു കൈയില്‍ ഇരുന്ന മണ്‍വെട്ടി തറയില്‍ ആഞ്ഞു വെട്ടി..

Sunday, November 23, 2008

22.ഒരു ഹൈജാക്ക് സ്വപ്നം

കാല്‍ അല്പം നീട്ടിവയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല.അല്ലെങ്കിലും എക്കണോമി ക്ലാസ്സിലെ യാത്ര പണ്ടേ തനിക്ക് ഇഷ്ടമല്ല..പക്ഷെ കനം കുറഞ്ഞ പോക്കെറ്റ്‌ തന്നെ എക്സികുട്ടിവ് ടിക്കറ്റ് എടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

വിമാനം ന്യൂഡല്‍ഹി എയര്‍പോര്‍ടില്‍ ഇറങ്ങാന്‍ പോകുന്നുവെന്ന അറിയിപ്പുണ്ടായി..എയര്‍ ചൈനയുടെ ഈ വിമാനത്തില്‍ ബിജിങ്ങില്‍ നിന്നു കയറിയിട്ട് നേരം കുറേയായി..ഹൊ വലിയ ഒരു ട്രിപ്പ്‌ ആയിരുന്നു..കുങ്ങ്ഫുവില്‍ ഒരു സ്പെഷ്യല്‍ പരിശീലനം....അതും ചൈനീസ് സര്‍ക്കാര്‍ ചിലവില്‍.പരിശീലനം തന്നെ വളരെ മാറ്റിയിരിക്കുന്നു.വിമാനം താഴാന്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

എല്ലാവരോടും സീറ്റ് ബെല്‍റ്റ്‌ ഇടാനുള്ള അറിയിപ്പ് മുഴങ്ങി കേട്ടു. പെട്ടെന്ന് രണ്ടുപേര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ നിന്നു ചാടിയെഴുന്നേറ്റു..

"ഹേ...സിറ്റ് ഡൌണ്‍.."

ഹോസ്ടസ് അവരെ ഇരുത്തുവാന്‍ ശ്രമിച്ചു.. പെട്ടെന്ന് അതിലില്‍ ഒരുവന്‍ റിവോള്‍വര്‍ എടുത്തു.

"ഞങ്ങള്‍ ഈ വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണ്..ആരും തങ്ങളുടെ സീറ്റില്‍ നിന്നും അനങ്ങി പോകരുത്.."

പെട്ടെന്ന് യാത്രക്കാരുടെ ഇടയില്‍ നിന്നു കുറേപേര്‍ എഴുനേറ്റു..

"ഓ അപ്പോള്‍ ഇതൊരു ഗ്രൂപ്പ് ഉണ്ടല്ലേ.."

ഞാന്‍ മനസ്സില്‍ ഓര്‍ത്തു..ഒരാള്‍ തോക്കുമായി നേരെ കോക്പിറ്റില്‍ കയറി..വിമാനം നേരെ മംഗോളിയയിലേക്ക് തിരിച്ചു പറത്താന്‍ ആജ്ഞാപിച്ചു..വിസമ്മതിച്ച പൈലറ്റിന്‍റെ കരണത്ത് ഒന്ന്‍ പുകച്ചു..നടന്ന സംഭവങ്ങള്‍ ഉടന്‍ തന്നെ കണ്ട്രോള്‍ റൂമില്‍ അറിയിക്കപ്പെട്ടു..ഒരു എമര്‍ജന്‍സി ലാണ്ടിങ്ങിന് ഡല്‍ഹിയിലെ ഇന്ദിരഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരുങ്ങി കഴിഞ്ഞു .താഴെ ഒരു പൊട്ടുപോലെ പാലം എയര്‍പോര്‍ട്ട് കാണാം.

പൊടുന്നനെ എന്‍ജിന്‍ ഫുള്‍ത്രോട്ടില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ആഴ്ചയില്‍ അഞ്ചുദിവസം വിമാനയാത്ര ചെയ്തുശീലമുള്ള തനിക്ക് അതൊരു നല്ല രീതിയായി തോന്നിയില്ല..ഇനി വിമാനം സത്യമായും മംഗോളിയയിലേക്ക് പോകുകയാണോ..അങ്ങോട്ടാണെങ്കില്‍ പ്രശ്നമില്ല..താന്‍ വരുന്നുണ്ട് എന്നറിഞ്ഞാല്‍ തന്‍റെ കമ്പനി ലിമോസിനുമായി ഡ്രൈവറെത്തും.പക്ഷെ അറിയിക്കാന്‍ മാര്‍ഗമോന്നുമില്ലല്ലോ.

സാറ്റലൈറ്റ് ഫോണ്‍ വര്‍ക്കുചെയ്യുന്നില്ല എന്ന വിവരം ബിജിങ്ങില്‍ വച്ചു തന്നെ പറഞ്ഞിരുന്നല്ലോ..ഇനി എന്താ ചെയ്യുക..ന്യൂഡല്‍ഹി എയര്‍പോട്ടില്‍ തന്നെകാത്തു തന്‍റെ ഡാസാള്‍ട്ട് ഫാല്‍ക്കന്‍ വിമാനം കിടപ്പുണ്ട്..അതിന്‍റെ ടയര്‍ പഞ്ചര്‍ ആയതു ഒട്ടിച്ചോ എന്നറിയില്ല..ചെന്നിട്ടു വേണം രാജസ്ഥാനിലേക്ക് പറക്കാന്‍..സവായ് മാധവ്പൂരിലുള്ള കൊട്ടാരം വാങ്ങാനുള്ള ഡീല്‍ ഇന്നാണല്ലോ.. അത് വാങ്ങിയശേഷംവേണം അതിനെ ഒരു ഹെരിറ്റേജ് ഹോട്ടല്‍ ആക്കാന്‍..

ഇനി ഇതു നോക്കി ഇരിക്കാന്‍ വയ്യ..പണ്ടൊരു വിമാനം കണ്ടഹാറില്‍ തട്ടിക്കൊണ്ട് പോയത് ഓര്‍മവന്നു. അന്ന് യാത്രക്കാര്‍ വിമാനത്തില്‍ ഒന്നര മാസം കഴിഞ്ഞത്രേ..ഞാന്‍ പതിയെ എഴുന്നേറ്റു..ടോയിലെറ്റില്‍ പോകണമെന്നു ആന്ഗ്യം കാട്ടി..തന്നെ കണ്ടാലെ മാന്യലക്ഷണം ഉള്ളതുകൊണ്ടാനെന്നു തോന്നി അവര്‍ ഒന്നും പറഞ്ഞില്ല.നേരെ ടോയിലെറ്റില്‍ എത്തി..

വാച്ച്ഊരി പോക്കറ്റില്‍ നിക്ഷേപിച്ചു..രണ്ടര ലക്ഷം വിലയുള്ള റോളെക്സ് ആണ്..ഫോണ്‍ ടോയിലെറ്റിന്‍റെ ചെറിയ കബോര്‍ഡില്‍ വച്ചു..വെര്‍ടു ആണ്..ലക്ഷങ്ങള്‍ വിലയുള്ളതാണല്ലോ..നേരെ സീറ്റില്‍ ചെന്നു ..ഇരിക്കുന്നത് മുമ്പെ ചുറ്റും നോക്കി...മൊത്തം നാല് പേരുണ്ട്..മുമ്പില്‍ രണ്ടു പേരുണ്ട്..

പിന്നെ നടന്നതൊന്നും പറയാന്‍ കഴിയില്ല.തന്‍റെ കുങ്ങ്ഫു ഇവിടെ യാത്രക്കര്‍ക്കൊരു വിരുന്നാകുകയായിരുന്നു.സിനിമയില്‍ ജാകിച്ചാന്‍ കാട്ടിയിരുന്ന വിദ്യ ലൈവ് ആയി എല്ലാവരും കണ്ടു..പതിനച്ചു മിനിട്ടത്തെ അഭ്യാസം..ഹൈജാകേര്സ് എല്ലാം വാടിയ ചേമ്പിന്‍ തണ്ട് പോലെ താഴെ കിടക്കുന്നു.

വിമാനം വീണ്ടും ന്യൂഡല്‍ഹിയിലേക്കു തിരിച്ചു പറക്കുന്നതായി അറിയിപ്പുണ്ടായി.ഒപ്പം തട്ടിയെടുക്കപ്പെട്ട വിമാനത്തെയും തന്നെയും കാത്തു പ്രസ്സും മന്ത്രിമാരും നില്‍പ്പുണ്ടത്രെ..പ്രധാനമന്ത്രി വരാനും ചാന്‍സ് ഉണ്ടത്രേ..തന്‍റെ വിമാനത്തിന്‍റെ ടയര്‍ പഞ്ചര്‍ ഒട്ടിച്ച കാര്യവും പറഞ്ഞു..

"ഹൊ .. സമാധാനമായി.."

എല്ലാവരും നന്ദി പറയാന്‍ വന്നു.ഇതെന്‍റെ കടമ മാത്രം എന്ന് പറഞ്ഞു എല്ലാവരെയും ഇരുത്തി.വിമാനം താഴ്ന്നു..റണ്‍വേയിലൂടെ ഓടി വിമാനം നിന്നു...ആദ്യം പുറത്തേക്ക് ഇറങ്ങിയത്‌ താന്‍ തന്നെ.....പൊടുന്നനെ ഒരായിരം ഫ്ലാഷുകള്‍ മിന്നി...ഓ പത്രക്കാര്‍ തന്‍റെ ചിത്രം എടുക്കാന്‍ മല്‍സരിക്കുകയാണ്‌..

"ഹൊ തണുക്കുന്നല്ലോ"

.. കണ്ണ് തുറന്നു നോക്കി....ഭാര്യ ഒരു ഒഴിഞ്ഞ ബക്കറ്റുമായി മുമ്പില്‍ നില്ക്കുന്നു......എല്ലാം സ്വപ്നം ആയിരുന്നോ..ശേ ...പത്രക്കാരോട് സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു..

"ദേ..വേഗം എഴുന്നെക്ക്.......ഒന്നാമതെ പാര്‍ട്ട് ടൈം ജോലിയാ..ഇനി താമസിച്ചാല്‍ അതും പോകും..."

ഭാര്യ അല്പം ചൂടിലാണ്.കണ്ണും തിരുമ്മി ബാത്ത്റൂമിലേക്ക്‌ നടന്നു..

Friday, November 21, 2008

21.ആവാഹനം

സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തശേഷം പി.എച്ച്.ഡി. യ്ക്കായി അമേരിക്കയില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍റെ മുഖത്തെ അനിഷ്ടം ശ്രദ്ധിച്ചതാണ്.പക്ഷെ ചോദിക്കുന്നതിനു മുന്‍പേ അമേരിക്കയില്‍ സീറ്റ് കരസ്തമാക്കിയതിനാല്‍ ചോദ്യം കേവലം ഔപചാരികത്വം മാത്രമായിരുന്നു..

ചെറുപ്പത്തില്‍ തന്നെ ഈ വീട്ടില്‍ വളര്‍ന്നതുകൊണ്ടാകാം കാവും നാഗത്താന്മാരും മറ്റു സുഹൃത്തുക്കളേക്കാള്‍ തന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു..ചെറുപ്പത്തില്‍ തന്നെ കൈപിടിച്ചു കാവില്‍ കൊണ്ടു വന്നു അവിടെ കുടിയിരുത്തിയിരിക്കുന്ന ദേവി ദേവന്മാരെയും നാഗത്താന്മാരെയും മാത്രമല്ല കാവിലെ കാഞ്ഞിരത്തില്‍ ആവാചിച്ചിരുന്ന ആത്മാക്കളെയുംക്കുറിച്ച് പറഞ്ഞുതന്നിട്ടുള്ളത്തില്‍ ആത്മാക്കള്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ചു..

അവയെക്കുറിച്ച് പഠിക്കണം എന്ന തന്‍റെ തീരുമാനം പക്ഷെ അച്ചന് ഇഷ്ടപ്പെട്ടില്ല..ഒരുപക്ഷെ അവയെ അവരുടെ വഴിക്ക് വിടാന്മാത്രം തീരുമാനിച്ച അച്ചന് തന്‍റെയുള്ളിലെ ത്വര പക്ഷെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല..ഒരു പക്ഷെ മന്ത്രവാദത്തില്‍ സാത്വികവും ആഭിചാരവും ഒരുപോലെ പഠിച്ചിരുന്ന അച്ചന് തന്നെ ആവഴിയില്‍ കൊണ്ടുവരാന്‍ താത്പര്യം ഇല്ലായിരുന്നു..തറവാട്ടിലെ മറ്റുള്ളവരെപ്പോലെ സിവില്‍ സര്‍വീസ് മേഖലയായി തെരഞ്ഞെടുക്കാന്‍ ഉപദേശിച്ചതും അത്കൊണ്ടാവും..


ഒടുവില്‍ അച്ഛന്‍റെയും അമ്മയുടെയും സമ്മതം വാങ്ങി യാത്രതിരിക്കാന്‍ ഇറങ്ങിയ നേരം അച്ഛന്‍ മന്ത്രിച്ചത് ഓര്‍ത്തു..


പ്രേതങ്ങളെ അതിന്‍റെ വഴിക്ക് വിട്ടോളൂ..വന്നാല്‍ ഒരു പക്ഷെ പോകാന്‍ മടിക്കും..പോയാലോ ഒരു പക്ഷെ നിന്നെയും കൂടെ കൂട്ടിയേക്കും.വെറുതെ......ഓരോന്ന്....ങ്ങ .അരയില്‍ കിടക്കുന്ന ശക്തി യന്ത്രം അങ്ങനെ കിടക്കട്ടെ.."

അച്ഛന്‍ ഒന്നു തേങ്ങിയോ എന്നൊരു തോന്നല്‍..ന്യുയോര്‍ക്ക് ജെ,എഫ്,കെ. എയര്‍പോട്ടില്‍ തന്നെ തകിട് തനിക്ക് കളയേണ്ടി വന്നു..പക്ഷെ അപ്പോള്‍ത്തന്നെ ചെവിയില്‍ അച്ഛന്‍ മന്ത്രിക്കുന്നത് പോലെ തോന്നി......

നി നീ നിന്നെ രക്ഷിക്കുക....."

തോന്നലാണെന്ന് കരുതാനാണ്‌ ഇഷ്ടപ്പെട്ടത്..കാര്‍ വളരെ വേഗം ഓടിക്കൊണ്ടിരുന്നു..എല്ലാം ഇന്നലത്തെപോലെ തോന്നുന്നു.ഇവിടെ വന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു..ഫ്രണ്ട് സീറ്റില്‍ അടുത്തിരിക്കുന്ന അറുമുഖത്തെ നോക്കി.തമിഴനനാണ്..കൂടെ താമസ്സിക്കുന്നതില്‍ കവിഞ്ഞു ഒരു സഹോദരബന്ധം ആണ് തനിക്കവനോട്.
റോഡിലൂടെ എന്തോ ഒന്നു ഇഴഞ്ഞു പോകുന്നതുപോലെ തോന്നി. പെട്ടെന്ന് ബ്രേക്ക് ഇട്ടു..

ഒരു മുരള്‍ച്ചയോടെ കാര്‍ നിന്നു..ഇറങ്ങി നോക്കി.....ഒരു പാമ്പ്.റാറ്റില്‍ സ്നേക് എന്നറിയപ്പെടുന്ന ഇനം..ആകെ മൂഡ് ഔട്ട് ആയി.ഇന്നുവരെ പാമ്പിനെ കൊന്നിട്ടില്ല...പാമ്പിനെ പാലുകൊടുക്കുന്ന തറവാട്ടില്‍ നാഗന്മാര്‍ ദൈവങ്ങളായിരുന്നല്ലോ..അറുമുഖം തോളില്‍ തട്ടി..എന്ത് ചെയ്യണം എന്നറിയില്ല..മനസ്സാകെ ശൂന്യം ആയതുപോലെ..

"യോ ...ഇതു നൊര്‍മല്‍ ഡാ .."

അറുമുഖം തന്നെ സമാധാനിച്ചു..തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ആകെ അപ്സെറ്റ് ആയിരുന്നു..ഊണിലും ഉറക്കത്തിലും ആ പാമ്പ് തന്നെ വേട്ടയാടുന്നത് പോലെ.അല്പം താമസിച്ചാണ് ഉറങ്ങാന്‍ കിടന്നത്..മെല്ലെ കണ്ണുകളെ നിദ്ര തഴുകി....സ്വപത്തില്‍ അവള്‍ വന്നു...മുഖം വ്യെക്തമല്ല......പക്ഷെ പറയുന്നതു നന്നായി കേള്‍ക്കാം..

"ഞാന്‍ നീ കരുതുന്നത് പോലെ പാമ്പല്ല..നിന്നെ ഇവിടുന്നു കൊണ്ടു പോകാന്‍ വന്നതാ..ഞാന്‍ "

"ആരാ നീ.."

"ഞാന്‍ വനജ.....നിന്‍റെ അച്ഛനാ എന്നെ നിന്‍റെ കാവിലെ കാഞ്ഞിരത്തില്‍ തറച്ചിരിക്കുന്നത്...പക്ഷെ തറവാട്ടിലെ വിവാഹം കഴിക്കാത്ത സന്തതി എന്നും എനിക്ക് വിളക്ക് വെക്കാം എന്നായിരുന്നു എന്നെ കാഞ്ഞിരത്തില്‍ തറയ്ക്കുമ്പോള്‍ നിന്‍റെ അച്ഛന്‍റെ വാക്ക്..പക്ഷെ നീ അച്ഛന്‍റെ വാക്ക് മറികടന്ന് ഇവിടെയെത്തി...നിന്നെ കൊണ്ടല്ലാതെ എനിക്ക് പോകാന്‍ കഴിയില്ല.വാ നിന്‍റെ കൊണ്ടു പോയെ പറ്റൂ.."

അവള്‍ ചിരിച്ചൂ.തന്‍റെ കൈയില്‍ പിടിച്ചു അവള്‍ മുന്നോട്ടു നടന്നു.തന്‍റെ ചേതനയറ്റ ശരീരം കട്ടിലില്‍ കിടക്കുന്നത് തനിക്ക് കാണാമായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു..അറുമുഖം കണ്ണ് തിരുമ്മി എഴുന്നേല്‍ക്കുന്നത്‌ കണ്ടു.

"എന്നയ്യ എന്ന പ്രച്ന..."

ഒന്നും ഇല്ലെന്നു പറഞ്ഞെങ്കിലും കണ്ണുകള്‍ അവളെ തേടുകയായിരുന്നു.... പെട്ടെന്ന് മൊബൈല്‍ഫോണ്‍ ശബ്ദിച്ചു..

"മോനേ......ഞാനാ.....നിനക്കു തിരിച്ചു വരാന്‍ സമയമായി എന്ന് തോന്നുന്നു..."

അച്ഛന്‍റെ ശബ്ദം വിറപൂണ്ടിരുന്നോ എന്ന് സംശയം..
ഒന്നും പറയാതെതന്നെ ഫോണ്‍ കട്ട് ചെയ്തു..മുറിയ്ക്കുള്ളില്‍ അവളുടെ ചിരി മുഴങ്ങി കേള്‍ക്കുന്നത് പോലെ..

Wednesday, November 19, 2008

20.പേരില്ലാകഥ..

(ഇതു തികച്ചും സാങ്കല്‍പ്പികം മാത്രം..ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവും ഇല്ല.ഉണ്ടെങ്കില്‍ തികച്ചു യാദൃശ്ചികമായിരിക്കും..)


പുതിയ വീട്ടിലേക്കുള്ള പറിച്ചുനടല്‍ വളരെ പ്രയാസം തന്നെയായിരുന്നു..അല്ലെങ്കിലും ആരെ പഴിക്കാനാണ്.സര്‍ക്കാര്‍ വാദ്ധ്യാര്‍ എന്നും ഒരിടത്ത് ജോലിചെയ്യാനാവില്ലല്ലോ..വീടിനടുത്തുള്ള സ്കൂളില്‍ ആയിരുന്നു അഞ്ചുവര്‍ഷമായി..പക്ഷെ അതും ഒരുകണക്കിന് നന്നായി..ആകെയുണ്ടായിരുന്ന മുത്തശ്ശിയുടെ മരണശേഷം ആരോരുമില്ലാതെ ഒരേകാന്തവാസം.പക്ഷെ വീടിനോടുള്ള ആത്മ ബന്ധം തന്നെ ആ വീട്ടില്‍ തളച്ചിടുകയായിരുന്നു..

ആ മണം.... ആ ചുറ്റുപാടുകള്‍..ഏവയ്ക്കും തന്നെ അറിയാമെന്നൊരു തോന്നല്‍..അല്ലെങ്കില്‍ ആ വീട്ടിലെ കസേരകളോടും കട്ടിലിനോടും പോലും ആശയവിനിമയം നടത്താന്‍ തക്കവണ്ണം ഉള്ള ഒരു ബന്ധം..മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്തു തോന്നിക്കുന്ന ഒരു പ്രത്യേക ജീവിത രീതിയായിരുന്നല്ലോ തന്‍റെതു..അടച്ചിട്ട മുറികളില്‍ നിന്നു രക്ഷനേടുവാന്‍ ആയിരുന്നല്ലോ തന്‍റെ ഈ സ്ഥലംമാറ്റ ശ്രമം പോലും.

പലപ്പോഴും തന്‍റെയീ ജീവിതം ഒന്നുമാറ്റുവാന്‍ അല്ലെങ്കില്‍ വിവാഹം കഴിച്ചു ഒരു സാധാരണ ജീവിതം നയിക്കുവാനുള്ള മറ്റുള്ളവരുടെ ഉപദേശങ്ങളെ ചെവിക്കൊണ്ടില്ല.സ്റ്റാഫ്റൂമില്‍ പലപ്പോഴും തന്നെ നോക്കികൊണ്ടിരുന്ന രമണി ടീച്ചറെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നു..എപ്പോഴും തന്നെ വിടാതെ പിന്തുടരുന്ന ആ കണ്ണുകളുടെ അര്‍ത്ഥം അറിയാമെന്നിട്ടും അവരോട് സംസാരിക്കാനോ തന്നിലേക്കടുപ്പിക്കാനോ ശ്രമിച്ചില്ല.

ഓര്‍മവച്ച നാള്‍ മുതല്‍ ഒറ്റപ്പെടലിന്‍റെയും വേര്‍പാടിന്‍റെയും വേദന നന്നായി അറിയാം...മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു..സഹോദരങ്ങളായി ആകെ പറയാന്‍ ഉണ്ടാവുമായിരുന്നയാള്‍ അമ്മയുടെ ഗര്‍ഭത്തില്‍ അമ്മയോടൊപ്പം പരലോകത്തേക്കുള്ള യാത്രയില്‍ കൂട്ടായി.ഈ വിഷമം തീര്‍ക്കാന്‍ ഉത്തരത്തില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയ അച്ഛന്‍ പക്ഷെ തന്നെകുറിചോര്‍ത്തില്ല.

പിന്നീട് വയസായ മുത്തശ്ശിയുടെ കൂടെ ഒരു ബാല്യം.മുത്തശ്ശി കാട്ടിത്തരുന്ന അമ്പിളിമാമനും നക്ഷത്രങ്ങളും ഒക്കെയായി കൂട്ട്.നഗരത്തില്‍ ആയിരുന്നു വീടെങ്കിലും കൂട്ടുകാര്‍ നന്നേകുറവായിരുന്നു..അല്ലെങ്കില്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം.ജോസഫ് ...അവനായിരുന്നു ആകെ ആശ്വാസം..അവനെയും ടൈഫോയിഡിന്‍റെ രൂപത്തില്‍ വന്ന മരണം തന്നില്‍നിന്നകറ്റി..

അവസാനം കാലത്തിന്‍റെ കുത്തൊഴിക്കില്‍ താന്‍ ഇവിടെയെത്തി..നല്ല ഗ്രാമം,പക്ഷെ പരിചയക്കുറവു കൊണ്ടു അല്പം പ്രശ്നങ്ങള്‍.ഇടയ്ക്കെപ്പോഴോ തന്‍റെ മിത്രമായി എത്തിയ മദ്യപാനം ഇടയ്ക്ക് തന്നെവിട്ടു പോയിരുന്നു..പണ്ടെങ്ങോ വാങ്ങി വച്ച ഒരു കുപ്പി ഇരിപ്പുണ്ട്.അതും എടുത്തുകൊണ്ടു നേരെ നടന്നു..ചെറിയ ഒരു കുപ്പി റാം..മൂന്നാലു മാസം മുമ്പ് വാങ്ങിയതാണ്.

നേരെയുള്ള റോഡിലൂടെ നടന്നു.. റോഡിനു മുകള്‍വശം ഒരുമലയാണ്..പച്ചപ്പ്‌ പോകാത്ത ഒരു ചെറിയ മല..പതിയെ അങ്ങോട്ട് കയറി.കുറെ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ അരുവി... അടുത്ത് ചെറിയ പാറക്കൂട്ടം..അതില്‍ ഇരുന്നു..എത്ര നേരം ഇരുന്നുവെന്നറിയില്ല..നേരം സധ്യയായി തുടങ്ങി..പരിചയമില്ലാത്ത സ്ഥലം.കൈയില്‍ കരുതിയിരുന്ന കുപ്പിയെടുത്തു കുടിയ്ക്കുവാന്‍ തുടങ്ങിയപ്പോള്‍ ആരോ വരുന്നതുപോലെ തോന്നി..

സൂക്ഷിച്ചു നോക്കി..അതൊരു യുവതിയായിരുന്നു..ലേശം കറുത്ത ഒരു പെണ്ണ്.അവള്‍ അടുത്ത് വന്നു..

"എന്താ ഇവിടെ ഇരിക്കുന്നത്."

അവള്‍ ചോദിച്ചു.

"ചുമ്മാ..ഞാന്‍ ഇവിടെ പുതിയ ആളാ..ചുമ്മാതെ കാണുവാന്‍ കയറി എന്നെ ഉള്ളൂ."

"ഇവിടെ അധികം ഇരിക്കേണ്ട..നല്ല സ്ഥലം അല്ല ഇതു..എന്‍റെ മധുവേട്ടന്‍റെ ജീവന്‍ എടുത്ത പാറയാ ഇതു."

അവളുടെ കാമുകന്‍ ആയിരുന്നത്രെ മധു.രണ്ടുപേരും സ്ഥിരമായി വരാറുണ്ടായിരുന്ന സ്ഥലം..ഒരിക്കല്‍ കാല്‍വഴുതി താഴെവീണ മധു അങ്ങനെ ജീവന്‍ വെടിഞ്ഞു.താഴേക്ക് നോക്കി..ദൈവമേ നല്ല താഴ്ച.ചെറിയ പേടി തോന്നി.

"ഇയാളെന്നും വരുമോ."

ഞാന്‍ തിരക്കി..

"ഞാന്‍ എന്നും വരും.എന്‍റെ മധുവേട്ടനെ കാണാന്‍..ഒരിക്കലും എന്നെ വിട്ടുപോവാന്‍ ആവില്ല എന്‍റെ മധുവേട്ടന്.."

ആ കണ്ണുകള്‍ ഈറനണിഞ്ഞു..അവള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് യാത്ര തുടച്ചു..പതിയെ തിരികെ നടന്നു..ഞാനും പതിയെ തിരിച്ചു നടന്നു..തിരികെ വരുമ്പോള്‍ ഒരാള്‍ തോളില്‍ തട്ടി..

"ആരാ .."

ഞാന്‍ ചോദിച്ചു.

"ഞാന്‍ ഭരതന്‍..അടുത്തുള്ള ആളാ.നിങ്ങള്‍ മുകളില്‍ നിന്നു വരുന്നതു കണ്ടു..അവിടെ ആരും പോകാറില്ല.അതുകൊണ്ട് ചോദിച്ചതാ......."

താന്‍ അവിടെ കണ്ട പെണ്‍കുട്ടിയേം അവളുടെ കഥയും പറഞ്ഞു..ആ വൃദ്ധന്‍റെ കണ്ണുകള്‍ തിളങ്ങി..

"അവളെ കണ്ടുവോ..?? അതാ രജനി..മധുവിന്‍റെ രജനി..മധു എന്‍റെ മകനാ.അവന്‍ ആ പാറക്കൂട്ടത്തില്‍ നിന്നു വീണു മരിക്കുകയായിരുന്നു...അവള്‍ അവനോടൊപ്പം ചാടിമരിച്ചു..രണ്ടും അങ്ങനെ മരണത്തിലും ഒന്നായി.."

വൃദ്ധന്‍ മിഴി തുടച്ചു...

"ഞാന്‍ പോട്ടെ...? "

അയാള്‍ തിരിഞ്ഞു നടന്നു.....എന്ത് ചെയ്യും എന്നറിയാതെ ഞാന്‍ നടന്നു..ഒടുവില്‍ മധുവിനെയും രാജനിയേം ഒന്നിപ്പിച്ച ആ പാറക്കൂട്ടത്തിലേക്ക് ഞാന്‍ നടന്നു...

Tuesday, November 18, 2008

19.ഫൈലക്ക ദ്വീപില്‍ (കുവൈറ്റ്)

മിനി ബസ് പതിനഞ്ച് മിനുട്ടുകൊണ്ട് ഞങ്ങളെ ദ്വീപിന്‍റെ ഉള്ളിലെത്തിച്ചു..വഴിയരികില്‍ ഉള്ള ഓരോ കെട്ടിടങ്ങളും തകര്‍ച്ചയുടെ സാക്ഷിപത്രങ്ങള്‍ തന്നെ..

വെടിയുണ്ടകള്‍ തറച്ചിട്ടില്ലാത്ത ഒന്നുപോലും (ചിലത് കാണുന്നുവെങ്കില്‍ അത് ദ്വീപില്‍ വന്നുപോകുന്ന സഞ്ചാരികളെ മനസ്സില്‍ കണ്ടുകൊണ്ടു പുനരുദ്ധരിച്ചവ ആണ്..) കാണാം സാധിക്കില്ല..ദ്വീപില്‍ കുവൈറ്റിന്‍റെ ആര്‍മിയാണ് നിയന്ത്രണം നടത്തുന്നത്..കരയില്‍നിന്നു സൈനികരെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടറുകള്‍ ഇടയ്ക്കിടെ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു..ചിലയിടങ്ങളില്‍ ടാങ്കുകളും കവചിത വാഹനങ്ങളും കിടപ്പുണ്ട്..ഒരു യുദ്ധം ശവപറമ്പാക്കിയ ഒരു ഗ്രാമം.

ഇപ്പോള്‍ ഇതൊരു ഹെരിട്ടെജ് വില്ലേജ് ആക്കാനുള്ള കുവൈറ്റ് സര്‍ക്കാരിന്‍റെ ശ്രമം നടന്നുവരുന്നു..ഇടയില്‍ എങ്ങും ഒരു മനുഷ്യാവാസത്തിന്‍റെയോ ഒന്നും ലക്ഷണം പോലും ഇല്ല..പക്ഷെ ഇന്നും ദ്വീപില്‍ കുറെ കുടുംബങ്ങള്‍ താമസിക്കുന്നു...(വിരലില്‍ എണ്ണാന്‍ മാത്രം ചില കുടുംബങ്ങള്‍ ..അവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുത്തിട്ടും കുവൈറ്റിലെ നഗരഅന്തരീക്ഷത്തില്‍ നിന്നു ഒഴിഞ്ഞു താമസ്സിക്കുന്ന ഫൈലക്കാന്‍മാര്‍ ആണവര്‍.മറ്റുചില മുന്‍ ദ്വീപുവാസികള്‍ വാരാന്ത്യം ചിലവിടാന്‍ ദ്വീപില്‍ എത്തുന്നു.

ഞങ്ങള്‍ ഉള്ളിലെത്തി...ഇവിടെ കുറെ നല്ല മോട്ടലുകളും ഭക്ഷണശാലകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാന്‍ നാല്ചക്രമോട്ടോര്‍ സൈക്കിളും വാടകയ്ക്ക് കാര്‍,ബൈക്ക്,തുടങ്ങി എന്തും കിട്ടും..പക്ഷെ താരതമ്യേന ചിലവ് കൂടുതല്‍ ആണ്.കുവൈറ്റ് കറന്‍സിയുടെ മൂല്യം തന്നെ കാരണം..ഒത്തനടുവില്‍ ഒരു തടാകം ഉണ്ട്..അവിടെ ചിലടത്ത് ഇരിക്കാന്‍ ബഞ്ചുകളും ഇട്ടിട്ടുണ്ട്.ഫൈലക്കവാസികള്‍ ഉപയോഗിച്ചിരുന്ന വള്ളത്തിന്‍റെ ഒരു പുതുക്കിപണിഞ്ഞ മോഡലും വച്ചിട്ടുണ്ട്.തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ ഉണ്ട്.അതില്‍ കയറാന്‍ പണം കൊടുക്കണം..

ഞങ്ങള്‍ നാല്പേരും കൂടി ഒരു ക്വാട്ര സൈക്കിള്‍ വാടകയ്ക്ക് എടുത്തു..ദ്വീപിന്‍റെ ഉള്ളിലേക്ക് പോകാന്‍ ഇതാവശ്യമാണ്..കാരണം നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് തിരികെ പോകാന്‍ ഫെറി തയ്യാറാകും.മടക്കയാത്രയുടെ ടിക്കറ്റ് എടുത്തിട്ടുള്ളതിനാല്‍ ഏത് ഫെറിയിലും കയറാം.(ആകെ രണ്ടെണ്ണം..)അഥവാ ദ്വീപില്‍ തങ്ങണം എന്നുള്ളവര്‍ക്ക് ഏതെങ്കിലും മോട്ടലില്‍ കഴിയാം.പക്ഷെ നൂറു ദിനറോളം വരും..ദ്വീപില്‍ കാട്ടുഒട്ടകങ്ങള്‍ ധാരാളം ഉണ്ട്.(ഉള്ളിലേക്ക് പോകണം )
റോഡിലാകെ വെടിയുണ്ടകള്‍ ചിതറികിടക്കുന്നു..വെടിയുണ്ടകളില്‍ ചവുട്ടാതെ നടക്കാന്‍ പറ്റില്ല..

ദ്വീപില്‍ അന്നുണ്ടായിരുന്ന ബാങ്കിന്‍റെ ഉള്ളില്‍ കയറി.ലോക്കര്‍ റൂമിലും കയറി..കുറെ ഇറാക്കികള്‍ കൊള്ളയടിച്ചു ബാക്കിയെല്ലാം യുദ്ധത്തില്‍ തകര്‍ന്നു..ദ്വീപില്‍ നിന്നു കുവൈറ്റികളെ ഓടിച്ചു അവിടം സ്വന്തമാക്കിയ ഇറാക്കികളെ തുരത്താന്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ബോംബിങ്ങുകളും വെടിവയ്പ്പുമാണ് സത്യത്തില്‍ ദ്വീപിനെ തകര്‍ത്തത്‌..കാരണം അവിടെ കിടക്കുന്നതും കാണുന്നതുമായ വെടിയുണ്ടകള്‍ എല്ലാം തന്നെ അമേരിക്കന്‍ നിര്‍മ്മിതം തന്നെ.ഭിത്തികള്‍ മുഴുവന്‍ വെടിയുണ്ട പാടുകള്‍ തന്നെ..ഇപ്പോഴും ചില അവിടെ തറചിരിപ്പുണ്ട്‌.

ദ്വീപിലെ വെടിയുണ്ട കൊള്ളാത്ത ഏകകെട്ടിടം ഒരു മുസ്ലിം പള്ളിയുടെതാണ്..ഇനി ഇറാക്കികള്‍ പള്ളികള്‍ ആക്രമില്ല എന്ന്കാണിക്കാനും ബാക്കിയെല്ലാം ഇറാക്കികള്‍ വരുത്തിവെച്ചതാണെന്ന് കാട്ടാന്‍ അമേരിക്ക നടത്തിയ കുരുട്ടുബുദ്ധി ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.പിന്നീട് ഞങ്ങള്‍ ദ്വീപ് മുഴുവന്‍ നടന്നു കണ്ടു.

കുവൈറ്റില്‍ നിന്നും വിഭിന്നമായ ഒരു അന്തരീക്ഷവും ഭൂപ്രകൃതിയും.കൃഷിയ്ക്ക് യോജിക്കാത്ത കുവൈറ്റ് പോലെയല്ല ഫൈലക്ക..ചിലവീടുകള്‍ അമേരിക്കന്‍ ബോംബിങ്ങില്‍ തീപിടിച്ചിരുന്നു..വീടുകളുടെ ഉള്ളില്‍ ചെല്ലുമ്പോള്‍ (എവിടെ വേണമെങ്കിലും കയറിനടന്നു കാണാം.) നാശനഷ്ടങ്ങളുടെ അവശേഷിപ്പ് കാണാമായിരുന്നു. പെട്ടെന്ന് തന്നെ നേരം ഇരുട്ടി..

ഞങ്ങള്‍ക്ക് പോകാനുള്ള ഫെറിയില്‍ കയറാന്‍ വീണ്ടും മിനി ബസില്‍ പോകണം.ഞങ്ങള്‍ വേഗം യാത്രയായി..

ഒരായിരം മുറിപ്പാടുകള്‍ ചങ്കില്‍ പതിഞ്ഞ യാത്ര..


ഒരു ചെറിയ പഴങ്കഥ

ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ ഇറക്കിനോടോപ്പമായിരുന്ന കുവൈറ്റ് ഇറാക്കിന് നാല്‍പ്പതു ബില്യന്‍ ഡോളര്‍ കടമായി നല്കി.എന്നാല്‍ യുദ്ധം കൊണ്ടു സാമ്പത്തികമായി തകര്‍ന്ന ഇറക്കിന്‍റെ ഈ പണം എഴുതിത്തള്ളണം എന്നവാദം (ഈയുദ്ധം ഇറാന്‍റെ അറബ്നാട്ടില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പ്രഭാവത്തെ കുറച്ചു അതിനാല്‍ സാമ്പത്തിക എഴുതിതള്ളണം എന്ന വാദം കുവൈറ്റ് ചെവിക്കൊണ്ടില്ല.)

ഇതുമൂലം രണ്ടു രാജ്യങ്ങളുടെയും ബന്ധം വഷളാകുകയും ക്രൂഡ്ഓയിലിന്‍റെ വിലകൂട്ടി സമാഹരിക്കുന്ന അധികം പണം കുവൈറ്റിനു കൊടുക്കാനുള്ള ഇറാക്കിന്‍റെ ശ്രമങ്ങള്‍ക്ക് വിള്ളല്‍ വച്ചു കുവൈറ്റ് എണ്ണവില കുറയ്ക്കുകയും ചെയ്തു..തന്മൂലം വര്‍ഷം പതിനാലു ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഇറാക്കിനുണ്ടായി .കുവൈറ്റിന്‍റെ ഈ നയം ഇറാക്കിനെ ചൊടിപ്പിച്ചു..

തന്നെയുംമല്ല രുമയല ഓയില്‍ ഫീല്‍ഡില്‍ (രണ്ടു രാജ്യത്തിന്‍റെയും കൂടിയാണിത്..കുറെ ഭാഗം കുവൈറ്റിലും കുറെ ഇറാക്കിലും) കുവൈറ്റ് ചരിഞ്ഞ എണ്ണക്കിണര്‍ കുത്തി ഇറക്കിന്‍റെ എണ്ണ ചോര്‍ത്തുന്നു എന്നും ഇറാക്ക് ആരോപിച്ചു..ഇതുമൂലം ഇറാക്കിന് രണ്ടര ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഉണ്ടായി എന്നും ഇറാക്ക് അവകാശപ്പെട്ടു. (ചരിഞ്ഞ കിണര്‍ അഥവാ സ്ലാന്റ്റ് ഡ്രില്ലിംഗ് സാധാരണ എണ്ണകിണര്‍ കുഴിക്കുന്നതില്‍ നിന്നു - വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് അഥവാ തൂക്കായ കുഴിക്കല്‍.- വെത്യസ്തമാണ്.)

വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള അവസരം ഇറാക്കിനെ മറ്റൊരു ചിന്തയിലേക്ക് നയിച്ചു..പണ്ടു കുവൈറ്റ് ഇറാക്കിന്‍റെ (ബസ്ര പ്രവിശ്യയുടെ )ഭാഗം ആയിരുന്നുവെന്നും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി 1913 ലെ ആന്ഗ്ലോ ഓട്ടോമന്‍ കരാറിന്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ ആക്കുകായിരുന്നു.അതുകൊണ്ട് തന്നെ കുവൈറ്റിനെ മറ്റൊരു രാജ്യമായി കാണാന്‍ അനുവദിക്കാന്‍ ആവില്ല എന്നും പറഞ്ഞായിരുന്നു യുദ്ധം.

പക്ഷെ എന്തുതന്നെ അനന്തര ഫലങ്ങള്‍ ഉണ്ടായിട്ടും യുദ്ധത്തില്‍ ചിലവായ മുഴുവന്‍ പണം അമേരിക്കയ്ക്ക് തിരികെകൊടുത്തിട്ടും അമേരിക്കയുടെ ആടിനെ കൂട്ടിയിടിപ്പിച്ചു രക്തം കുടിയ്ക്കുന്ന കുറുനരിയുടെ ശീലം മാറിയില്ല..പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഉണ്ടാക്കിയ യുദ്ധം അവരെ സാമ്പത്തികമായി തളര്‍ത്തുകയും ഇന്നുള്ള കടുത്ത സാമ്പത്തിക അരാജകത്വത്തിന്റെ കാരണങ്ങളില്‍ പ്രധാനമാകുകയും ചെയ്തു..-

ആദ്യ ഇറാക്ക് യുദ്ധത്തില്‍ ചെലവായ അമേരിക്കന്‍ പണം കുവൈറ്റ് തിരികെ നല്‍കിയെങ്കില്‍ രണ്ടാമത് തീവ്രവാദത്തിനു എതിരെ എന്ന് പറഞ്ഞ യുദ്ധം എണ്ണപ്പണം കുവൈറ്റില്‍ നിന്നും കിട്ടാതെ കളസം കീറുകയാണ് ചെയ്തത്..വിയത്നാമിനെതിരെ തോല്‍വി സമ്മതിച്ച അമേരിക്ക ഇന്നു ഈയുദ്ധതോടെ സാമ്പത്തികമായി തകര്‍ച്ചയില്‍ ആയി..ഒരു യുദ്ധകൊതിയന്മാരായ അപ്പനും മകനും ചേര്‍ന്ന് വരുത്തിവച്ചത് ലോകം മുഴുവന്‍ അനുഭവിക്കുന്നു..

ഗുണപാഠം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.

(ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്ന ഇറാക്കിനെ സഹായിക്കാന്‍ നമുക്കും കഴിഞ്ഞില്ല..ഭാരതീയരോട് പൊതുവെ അത്ര നല്ല സഹകരണം അല്ല കുവൈറ്റികള്‍ക്കുള്ളത്.)

Sunday, November 16, 2008

18.ഫൈലക്ക ദ്വീപിലെക്കൊരു യാത്ര-(കുവൈറ്റ്)

ഞാന്‍ കുവൈറ്റില്‍ വന്നനാള്‍ മുതല്‍ ഫൈലക്ക (ഫൈലച എന്ന് കുവൈറ്റികള്‍ വിളിക്കും- Failaka Island) ദ്വീപ് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ഓരോ കാരണത്താല്‍ പിന്നത്തേക്ക് നീട്ടി ഒടുവില്‍ ആ ആഗ്രഹവും നടന്നു..അതിന്‍റെ ചില കാഴ്ചയിലേക്ക്.


ഒരല്‍പം ചരിത്രം

എണ്ണ സമ്പന്നമായ കുവൈറ്റിന് സമ്പന്നമായ സംസ്കാര പാരമ്പര്യവും ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ഈ ദ്വീപ്.3000 BC മുതല്‍ രൂപപ്പെട്ടു വന്ന ജീവിത രീതികളും പ്രാര്‍ത്ഥനാ സമ്പ്രദായങ്ങളും ഇവിടെ ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുണ്ട്.

ക്രിസ്തു വര്‍ഷം മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അലക്സാണ്ടര്‍ തന്‍റെ റോമില്‍ നിന്നും ഭാരത്തിലെക്കുള്ള യാത്രയില്‍ ഈ ദ്വീപിനെ കൊളനിയാക്കുകയും ഐക്കരാസ് (ഒരു ഗ്രീക്ക് ദേവന്‍റെ പേര്) നല്‍കുകയും ചെയ്തു..പണ്ടു ഇവിടെ സൂര്യനെ ആരാധിചിരുന്നുവെന്നും തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

തൊണ്ണൂറിലെ കുവൈറ്റ് ആക്രമണത്തില്‍ ഇറക്കികള്‍ ഈ ദ്വീപിനെ കൈയടക്കുകയും ദ്വീപ് നിവാസികളെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.രണ്ടായിരത്തോളം ഉണ്ടായിരുന്ന ദ്വീപ് നിവാസികള്‍ കുവൈറ്റ് മെയിന്‍ലാന്‍ഡില്‍ എത്തി..പിന്നീട് തൊണ്ണൂറ്റി ഒന്നില്‍ അമേരിക്കന്‍ സഖ്യസേന ദ്വീപിലുള്ള ഇറാക്കികളെ ആക്രമിച്ചു ദ്വീപ് തിരികെപിടിച്ചു..

അന്നുണ്ടായിരുന്ന സ്കൂളുകളും ബാങ്കും എല്ലാ വലിയ കെട്ടിടങ്ങളും ആക്രമണത്തില്‍ നശിച്ചു......
യാത്ര...ഒരു വ്യാഴാഴ്ച ഞാന്‍ എന്‍റെ കുറെ അടുത്ത സുഹൃത്തുകളുമായി അതിരാവിലെ യാത്രയായി.സാല്‍മിയയില്‍ നിന്നാണ് ഫെറി.

ഓരോ ദിവസം ഓരോ നേരത്താണ് ഫെറി യാത്രയാകുന്നത്..(നമ്മുടെ നാട്ടിലെ കെ.എസ്.ആര്‍.ടി.സി.പോലെ അഹങ്കാരി ആയിട്ടല്ല.വേലിയിറക്കവും വേലിയേറ്റവും നോക്കിമാത്രമേ ദ്വീപില്‍ ഫെറി അടുപ്പിക്കാനാവൂ.)ഞങ്ങള്‍ അതിരാവിലെ തന്നെ ഭക്ഷണ സാമഗ്രികളും വാരിക്കെട്ടി സാല്‍മിയയില്‍ എത്തി.

കോന്തന്‍ കൊല്ലത്ത് പോയതുപോലെ അവിടെയും ഇവിടെയും ചോദിച്ചു പറഞ്ഞു (അറബി മാത്രമെ ചോദിയ്ക്കാന്‍ ആവൂ..ദൈവ കൃപയാല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയുകയും ഇല്ല..).ഒടുവില്‍ ഫെറി പോക്കുന്ന ജട്ടി കണ്ടെത്തി..പക്ഷെ എട്ടുമണിക്ക് അവിടെയെത്തിയ ഞങ്ങളെ കാത്തിരുന്നത് ഫെറി ഉച്ചയ്ക്ക് ഒന്നരയ്ക്ക് മാത്രമെ പോകൂ എന്നറിയിപ്പായിരുന്നു..

അവിടെ കൈയിലുള്ള ഭക്ഷണം കഴിച്ചു ഉച്ചവരെ നത്തുപോലെ കുത്തിയിരുന്നു,.ഉച്ചയ്ക്ക് കണ്ണിനു കുളിരായി ഞങ്ങളുടെ ഫെറി എത്തി"ഫെറി ഐക്കരാസ്"വാഹനങ്ങളും കൂടെ കൊണ്ടുപോകാവുന്ന ഇവയില്‍ (കാശ് പ്രത്യേകം കൊടുക്കണം.ഇരുപതു ദിനാര്‍..സാധാരണ ടിക്കറ്റ് രണ്ടര ദിനാര്‍)ഞങ്ങള്‍ നേരെ ഡെക്കില്‍ കയറി ചുറ്റുപാടും നോക്കി പതിയെ ചയ്യ ചയ്യ പാടി ആടാന്‍ തുടങ്ങി...

ജീവിതത്തിലെ ആദ്യത്തെ ഫെറിയാത്ര അങ്ങനെ ആഘോഷം ആക്കുമ്പോള്‍ കുവൈറ്റികളും മറ്റു യാത്രക്കാരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ മറന്നു.അങ്ങനെ ഫെറി സാല്‍മിയ വിട്ടു ഉള്‍കടലില്‍ പ്രവേശിച്ചു..ദൂരെ കുവൈറ്റ് സിറ്റി കാണാമായിരുന്നു..ഫെറി ഇപ്പോള്‍ പോകുന്നത് കപ്പല്‍ ചാലിലൂടെയാണ്..നല്ല ആഴമുള്ള കടല്‍..യാത്രക്കാരുടെ രക്ഷയ്ക്ക് പടച്ചവന്‍ മാത്രം...

ദൂരെ ഒരു ചരക്കു കപ്പല്‍ പോകുന്നത് കണ്ടു..മെയിന്‍ ലാന്‍ഡില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ദ്വീപ്..ഫെറിയില്‍ ഒന്നര മണിക്കൂര്‍ യാത്ര. (എന്‍റെ എല്ലാ യാത്രകളുടെയും ഫോട്ടോകള്‍ എന്‍റെ ഫോട്ടോബ്ലോഗില്‍ ഉടനെ പബ്ലിഷ് ചെയ്യും.)ഫെറി ആദമിന്‍റെ കാലത്തിലെയാണ്..ആകെയുള്ള രണ്ടു ഫെറിയും ഇത്തരത്തില്‍ ഉള്ളത് തന്നു..മുങ്ങിയാല്‍ മരണം നിശ്ചയം.ഈ ഓര്‍മ്മ എന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിപ്പിച്ചു..തണുത്ത കാറ്റു ശരീരത്തിലേക്ക് അരിച്ചരിച്ചു കയറി..

നല്ല താളത്തില്‍ കൊട്ടുകെള്‍ക്കാം..ചെമ്പട ത്രിപുട പടപട എല്ലാം ഉണ്ടല്ലോ..ഓ..എന്‍റെ കാല്‍മുട്ടുകള്‍ തന്നെ..പേടിയും തണുപ്പും അതിന്‍റെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ട്..ദ്വീപിലേക്ക് പോകാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആഡംബര നൌകകള്‍ ലഭ്യമാക്കുന്നുണ്ട്..അതില്‍ ചിലതില്‍ അരമണിക്കൂര്‍ കൊണ്ടു ദ്വീപില്‍ എത്താം,.വലിയ നൌകകള്‍ വാടകയ്ക്കെടുക്കാന്‍ ഈയുള്ളവന്‍റെ വീടും കുടുംബവും എഴുതിവിറ്റാലും സാധിക്കില്ല..

നല്ല തിരയുണ്ട്..ആടിയുലഞ്ഞു യാത്ര...ഒന്നര മണിക്കൂര്‍ കഴിഞ്ഞു .ദൂരെ ദ്വീപ് കാണാറായി..ഫൈലക്ക ദ്വീപിലെ ജട്ടിയിലേക്ക് ഞങ്ങളുടെ ഫെറി അടുത്തു.ആര്‍പ്പോയി......ഞങ്ങള്‍ ആര്‍ത്തട്ടഹസിച്ചു..കുവൈറ്റികള്‍ ഞങ്ങളെ നോക്കുന്നുണ്ടെന്നു ഞങ്ങള്‍ ഗൌനിച്ചതെ ഇല്ല..താഴെയിറങ്ങി ഞങ്ങള്‍ മിനി ബസില്‍ ദ്വീപിന്‍റെ ഉള്ളിലേക്ക് യാത്രയായി.

മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത മറക്കാന്‍ ഒക്കില്ലാത്ത കാഴ്ചകള്‍ സമ്മാനിച്ച യാത്ര..

Friday, November 14, 2008

17.പ്രേമം= പത്തു ദിനാര്‍

ഇതു ഞാന്‍ നേരത്തെ കുവൈറ്റില്‍ താമസിക്കുമ്പോള്‍ നടന്ന ചെറിയ സംഭവം.

അന്ന് എന്‍റെ ഏറണാകുളം ജില്ലക്കാരനായ ഒരു സുഹൃത്ത്(സന്തോഷ്..കൂടുതല്‍ പറയാനാവില്ല..ഇപ്പോള്‍ ഇഷ്ടന്‍ ഭാര്യയുമൊത്ത് കുവൈറ്റില്‍ ഉണ്ട്..വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ ഭാര്യയാണ് ഞാന്‍ വിവാഹമോചനകാരണം ആകുന്നില്ല) പെണ്ണുകാണല്‍ വളരെ ഊര്‍ജ്ജിതമായി നടത്തുന്ന സമയം..

ഇഷ്ടന് ഫാമിലി വിസയ്ക്കുള്ള ബേസിക് സാലറി (അടിസ്ഥാന ശമ്പളം കുറഞ്ഞത് ഇരുനൂറ്റിഅമ്പത് ദിനാര്‍ എങ്കിലും വേണം എന്നാണ് അവിടുത്തെ നിയമം.) ഇല്ലാത്തതിനാല്‍ അവിടെ ജോലിയുള്ള കുട്ടികളെയാണ് നോക്കികൊണ്ടിരുന്നത്..ഒപ്പം തന്നെ പ്രേമിച്ചു (പച്ച മലയാളത്തില്‍ ലൈന്‍അടിച്ച് കെട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു..)

മേപ്പടിയാന്‍റെ കൂടെ ഞാനും കുറെ പെണ്ണുകാണാന്‍(എനിക്കല്ല) പോയിട്ടുണ്ട്..അത്തരത്തില്‍ ഉള്ള ഒരെണ്ണം ഉടനെ ഞാന്‍ പിന്നീട് എഴുതുന്നതാണ്..ഒരുദിവസം അതിയാന്‍ അടുത്തുള്ള ബാക്കാലയില്‍ (പലചരക്ക് കട) നിന്നപ്പോള്‍ ഒരു കടമിഴിയാളെ കണ്ടു മുട്ടി.ഒരു സുന്ദരി മലയാളി കുട്ടി..

അഞ്ചോ പത്തോ മിനിട്ടു സംസാരിച്ചു എന്തിന് പറയുന്നു ഒടുവില്‍ അവളുടെ ഫോണ്‍ നമ്പരും ഇഷ്ടന്‍ കൈക്കലാക്കി.ഞങ്ങള്‍ എല്ലാവരും തന്നെ അവന്‍റെ പിന്നീടുള്ള ദിനങ്ങളിലെ ഭാവമാറ്റം ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒന്നും വിട്ടു പറയാന്‍ അവന്‍ തയ്യാറായില്ല..

പക്ഷെ ചില ന്യുസ് ഏജന്‍സി കൂട്ടുകാരെ (ഇത്തരക്കാര്‍ ഇവിടെ വളരെ ഉണ്ട്..ഒരു ദിവസം അവധി എടുത്തും ഇങ്ങനത്തെ കാര്യങ്ങള്‍ ശുഷ്കാന്തിയോടെ ചെയ്യും) വെച്ചു തിരക്കിയപ്പോള്‍ അവള്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ ആണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞു..ലാബില്‍ ആണെങ്കിലും കുവൈറ്റില്‍ ജോലി ഉള്ളതാണല്ലോ..ഫാമിലി വിസയുടെ കുഴപ്പവും ഇല്ല. വളരെ സന്തോഷവാനായി ഞങ്ങളെ ഞെട്ടിക്കാന്‍ തയ്യാറെടുത്തു..

പക്ഷെ വരാനുള്ളത്‌ ദൈവത്തിനു മാത്രമല്ലെ അറിയാവൂ.ഒടുവില്‍ ഒരു വെള്ളിയാച്ച അവളെയും കൂട്ടി ഫഹഹീലില്‍ ഉള്ള ഉടുപ്പി ഹോട്ടലില്‍ പോയി..അവിടെ വെച്ചു അവന്‍റെ ഹൃദയം അവള്‍ക്കായി തുറന്നിട്ടു.കേട്ടില്ല എങ്കിലും അവന്‍റെ പറച്ചിലില്‍ നിന്നു രൂപപ്പെടുത്തിയ ചിലത് ഇവിടെ ചേര്‍ക്കുന്നു..

"ഇങ്ങനെ എന്നും ഫോണ്‍ വിളിച്ചു നടക്കാന്‍ ആവില്ല .ഇവിടുത്തെ കോള്‍ ചാര്‍ജ് അറിയാമല്ലോ.എനിക്കിഷ്ടമാ ..അവിടെയും അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ മുറപോലെ നടത്താമായിരുന്നു.."

"എനിക്കും കുഴപ്പമില്ല..പക്ഷെ പ്രശ്നം ഇല്ലാത്ത ഇടം ആയിരിക്കണം..പിന്നെ പറഞ്ഞില്ല എന്ന് വേണ്ട.പിന്നീട് കശപിശ പറയുകയും ചെയ്യരുത്...ഞാന്‍ പത്തു ദിനാറില്‍ കുറഞ്ഞ് വരില്ല..തന്നെയുമല്ല അവിടെ നിങ്ങളല്ലാതെ വേറാരും ഉണ്ടാകാനും പാടില്ല.."
തരുണി മൊഴിഞ്ഞു.

എന്‍റെ കൂട്ടുകാരന്‍ എങ്ങനെ അവിടെ നിന്നോടിയെന്നു അവന് മാത്രമെ അറിയൂ..പിന്നീട് വീട്ടുകാരെ അറിയിച്ചു അവര്‍ കണ്ടെത്തിയ കുട്ടിയേം വിവാഹം കഴിച്ചു ഇപ്പോഴും കുവൈറ്റില്‍ സസുഖം താമസിക്കുന്നു..

സന്തോഷേ എനിക്കറിയാം അബദ്ധം പറ്റിയത് ഇങ്ങനെ എഴുതരുതെന്ന്..പക്ഷെ വേറെ ആര്‍ക്കും പറ്റാതിരിക്കാനാ ഇവിടെ പോസ്റ്റ് ചെയ്തത്..

Wednesday, November 12, 2008

16.അയര്‍ലണ്ടിലെ ദരിദ്രവാസി

എയര്‍പോര്‍ട്ടില്‍ ഭാര്യ എത്തിയിരുന്നു..ടാക്സി വിളിച്ചു നേരെ വീട്ടില്‍ എത്തി.വീണ്ടും പഴയ ജീവിതം തന്നെ.

ഇനി പറയുന്ന കഥ ഒരു നടന്ന സംഭവം തന്നെയാണ് .പക്ഷെ ടിയാന്‍ ഇപ്പോഴും ഡബ്ലിനില്‍ ഉള്ളതിനാലും മേപ്പടിയാന്‍റെ വിവാഹാലോചന ഊര്‍ജ്ജിതമായി നടക്കുന്നതിനാലും അവനോടുള്ള എന്‍റെ സൌഹൃദം ഈ പോസ്റ്റും കൊണ്ടു തകര്‍ക്കാന്‍ ആവില്ലത്തതും കൊണ്ടു ഞാന്‍ ഇവിടെ അവന്‍റെ പേരു ചേര്‍ക്കുന്നില്ല..

എങ്കിലും അവനെ നമുക്കു മിസ്റ്റര്‍ ബി. എന്ന് വലിക്കാം.ബിനുവെന്നോ,ബിജു വെന്നോ ഇനി അല്ല ബൈജു എന്നോ നിങ്ങളുടെ സൌകര്യം പോലെ വിളിക്കാം ഇനി അതല്ല മറ്റു വല്ലതും വേണമെങ്കില്‍ അതും ആകാം..

ഈ കക്ഷി ആലപ്പുഴ ജില്ലയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗം ആണ്. ഒരു കയര്‍ വ്യവസായിയുടെ രണ്ടാമത്തെ പുത്രന്‍..ആദ്യത്തെ പുത്രന്‍ അല്പം അകലെ സ്കോട്ട്ലണ്ടില്‍ (യു.കെ) മെഡിസിന്‍ പഠനം..
ഇവിടെ കുറെ ബാച്ചിലര്‍ പയ്യന്മാരുടെ കൂടെ താമസം.ആമുഖം ഇത്രമതി.
ഇവിടെ അയര്‍ലണ്ടില്‍ ഐറിഷ് ജനത ചാരിറ്റി വളരെ ഗൌരവമോടെ കാണുന്നവരാണ്. ഒരു പക്ഷെ യുറോപ്യന്‍ യുണിയന്‍റെ സഹായം വാങ്ങി അതിന്‍റെ ഗുണം മനസ്സിലാക്കിയത് കൊണ്ടാണോ അതോ അതിലെ നന്മ കണ്ടു കൊണ്ടാണോ എന്തോ അവര്‍ മറ്റുള്ളവരെ സഹായിക്കാനും ചാരിറ്റി നല്‍കാനും മടിക്കാത്തവരാണ്..

മേപ്പടിയാന്‍ (മിസ്റ്റര്‍ ബി.) അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ മുതല്‍ മിക്കപ്പോഴും വാതിലില്‍ ചാരിറ്റിയ്ക്കുവേണ്ടിയുള്ള വസ്ത്ര സംഭരണ നോട്ടിസുകള്‍ ശ്രദ്ധിച്ചിരുന്നു എങ്കിലും ഒരിക്കലും ഒന്നും കൊടുത്തിരുന്നില്ല ..പക്ഷെ അദ്ദേഹത്തിന്‍റെ സഹമുറിയന്മാര്‍ (കൂടെ താമസിച്ചിരുന്നവര്‍ ) മിക്കപ്പോഴും പഴയ തുണികള്‍ കൊടുക്കുമായിരുന്നു.
(കൂടെ താമസിക്കുന്നവരില്‍ ചിലര്‍ ഐറിഷും,ചിലര്‍ യുറോപ്യന്‍ കുട്ടികളും പിന്നെ അപൂര്‍വ്വം മലയാളികളും ഉണ്ട്)

ഒരു ദിവസം നാട്ടില്‍ നിന്നും നമ്മുടെ മിസ്റ്റര്‍ ബിയുടെ അമ്മ വിളിച്ചു അവന്‍റെ സമയം ശരിയല്ലെന്നും അല്പം പ്രാര്‍ഥനയും ദൈവ വിചാരവും ദാന ധര്‍മങ്ങളും വേണമെന്നു ഉപദേശിച്ചു..ഒന്നാമത്തെ പരീക്ഷ ഒക്കെ ആയി വരുന്ന സമയം ആയതുകൊണ്ട് അദ്ദേഹം അത് ശിരസാ വഹിച്ചു പിറ്റേന്ന് പള്ളിയില്‍ പോയി രണ്ടു തിരിയും കത്തിച്ചു.

(പുള്ളി ഹിന്ദു ആണെങ്കിലും അടുത്ത് അമ്പലമില്ലാത്തത്തിനാല്‍ കര്‍ത്താവിനോടു റെക്കമെണ്ടേഷന്‍ ചെയ്യുകയാ പതിവ്)

പിന്നെ ഉണ്ടായിരുന്ന കുറെ പഴയ തുണികള്‍ (വീട്ടില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന) പ്ലാസ്ടിക് ചാക്കിലാക്കി ചാരിറ്റി ബോക്സില്‍ നിക്ഷേപിച്ചു..

അന്ന് പതിവു പോലെ കടന്നു പോയി..പിറ്റേന്ന് രാവിലെ വാതില്‍ തുറക്കുമ്പോള്‍ ഒരു കെട്ട് അവിടെ ഉണ്ടായിരുന്നു..കൂടെ ഒരു ലെറ്ററും..

"പ്രിയ മിത്രമേ.താങ്കളുടെ തുണി കിട്ടി..ഇങ്ങനെയുള്ള തുണികള്‍ മാത്രം ഉണ്ടായിട്ടും ചാരിറ്റിയ്ക്ക് കാട്ടിയ താങ്കളുടെ നല്ല മനസ്സിന് നന്ദി.. ആഫ്രിക്കയിലെയും കിഴക്കന്‍ യുറോപ്പിലേയും ഉടുതുണിയില്ലാത്ത പാവങ്ങളുടെ ബുദ്ധിമുട്ട്‌ മാറ്റാന്‍ നടക്കുന്നതിനിടെ അയര്‍ലണ്ടില്‍ തന്നെയുള്ള താങ്കളെ പോലെയുള്ള പാവങ്ങളെ കാണുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല..അതുകൊണ്ട് ഈ പായ്ക്കിലുള്ള വസ്ത്രങ്ങള്‍ താങ്കള്‍ എടുത്തു താങ്കളുടെ വസ്ത്ര ദാരിദ്ര്യം മാറ്റുവാന്‍ കഴിയട്ടെ..ഇനിയും എപ്പോഴെങ്കിലും ആവശ്യമുള്ളപ്പോള്‍ വിളിക്കുവാന്‍ നമ്പരും താഴെ കൊടുക്കുന്നു.."

എഴുത്ത് ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ കൂടെ താമസിക്കുന്നവര്‍ ഇതു വായിച്ചിരിക്കുമെന്നു ഉറപ്പുണ്ടായിരുന്നു..പിന്നെ ഇപ്പോള്‍ ഈയുള്ളവന്‍ അറിഞ്ഞതുകൊണ്ട്‌ നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുന്നു..

കൂട്ടുകാരാ നിന്‍റെ പേരു ഞാന്‍ വച്ചിട്ടില്ല..അതൊകൊണ്ട് തന്നെ എന്നോട് പിണങ്ങില്ല എന്നുമറിയാം..

പിന്നെ നിങ്ങളുടെ വിവാഹോലോചന നടക്കുന്നത് എനിക്കറിയാം..എല്ലാ ഭാവുകങ്ങളും നേരുന്നു..

Monday, November 10, 2008

15.മടക്കയാത്ര

രാവിലെ തന്നെ എഴുന്നേറ്റു..ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി..ഇന്നുച്ചയ്ക്കുള്ള വിമാനത്തില്‍ തിരികെ പോകണം..ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കാന്‍ ചേച്ചിയും വരുന്നെന്നു പറഞ്ഞതു..ഭക്ഷണം കഴിഞ്ഞു വേഗം റെഡി ആയി.

ഞങ്ങള്‍ എല്ലാവരും എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു..യാത്രയില്‍ പതിവുപോലെ ചേച്ചി മൌനയായിരുന്നു..ഇവിടെ ഇത്രയും നല്ല കാലാവസ്ഥയും സൌകര്യങ്ങളും ഉണ്ടായിട്ടും മോളും മരുമോനും അവിടെ അയര്‍ ലണ്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു..

"എത്രതവണ ഞാന്‍ വിളിച്ചതാ എന്നറിയാമോ.."

ചേച്ചി ഇടയ്ക്ക് മൌനം ഭഞ്ജിച്ചു..ചേച്ചിയുടെ ആ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു,.അവിടെ മീന്‍ പിടിക്കാനും ചുമ്മാതെ ചുറ്റി തിരിയുന്ന ഷാജിയെ ഞാന്‍ ഓര്‍ത്തു..പണ്ടൊരിക്കല്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ചേച്ചിയുടെ മരുമോനെ ഞാന്‍ പരിചയപ്പെട്ടതെന്ന് മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ.ഓരോത്തന്‍റെ അഹങ്കാരം..അല്ലാതെന്താ പറയുക..എല്ലാ സൌകര്യവും ഉണ്ടായിട്ടും വെറുതെ മറ്റു രാജ്യത്ത്‌ അലഞ്ഞു തിരിയുന്ന അവനോടു എനിക്ക് അമര്‍ഷം തോന്നി.

ഇവിടെ സത്യം പറഞ്ഞാല്‍ അയര്‍ലണ്ടിനേക്കാള്‍ എത്രയോ നല്ല സ്ഥലം..അയര്‍ലണ്ടില്‍ എന്നും കൊടുംതണുപ്പും മഴയും കാറ്റും ആണ്,യാത്ര ചെയ്യാന്‍ തന്നെ പ്രയാസം പിന്നെ ഐറിഷ് പൌരന്മാര്‍ പൊതുവെ മറ്റു യുരോപ്യരെക്കാള്‍ പെരുമാറാന്‍ നല്ലവരാണെന്നു മാത്രം ഒരു മെച്ചം ഉണ്ട്,പിന്നെ യുറോപ്പില്‍ എന്നല്ല ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും തന്നെ നഴ്സിന് ശമ്പളം കിട്ടുന്ന രാജ്യങ്ങളില്‍ ഒന്നു ആയതിനാല്‍ വിട്ടു പോരാനും എല്ലാവര്‍ക്കും മടി..

ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി.ചേച്ചി പോയി രണ്ടു കവര്‍ ചോക്കലേറ്റ് കൊണ്ടു തന്നു..ഒന്നു എനിക്കും രണ്ടു ചേച്ചിയുടെ മകള്‍ക്കും മരുമകനും കൊടുക്കാനും പറഞ്ഞു..പോരാന്‍ നേരം രണ്ടു പേരെയും കെട്ടിപിടിച്ചു യാത്ര പറയുമ്പോള്‍ എന്തോ മനസ്സിന് ഒരു വിങ്ങല്‍..

രണ്ടു പേരെയും വിട്ടു എമിഗ്രേഷന്‍ കഴിഞ്ഞു വിമാനത്തില്‍ കയറി.ഒന്നര മണികൂര്‍ മാത്രം ഉള്ള ചെറിയ യാത്ര..എയര്‍ ലിങ്കസില്‍ ആണല്ലോ യാത്ര..

ബട്ജെറ്റ് വിമാനം ആയതിനാല്‍ കഴിക്കുവാന്‍ ഒന്നും ഇല്ല..അല്ലെങ്കില്‍ കാശ് കൊടുത്തു വാങ്ങണം.പറ്റുമായിരുന്നു എങ്കില്‍ അവന്മാര്‍ താഴെ ഇരുത്തിയോ നിര്‍ത്തിയോ കൊണ്ടു വന്നേനെ.വളരെ പെട്ടെന്ന് സമയം കടന്നു പോയി..

ജനാലയിലൂടെ താഴേയ്ക്ക് നോക്കി..മഴക്കാറുകള്‍ ഒഴുകി നീങ്ങുന്നു..അയര്‍ലണ്ടില്‍ അത് പതിവാണല്ലോ..വീണ്ടും തിരിച്ചു ഈ നാട്ടില്‍..വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നുവെന്ന് അറിയിപ്പുണ്ടായി..താഴെ പച്ചപുതപ്പ് പോതിഞ്ഞവണ്ണം അയര്‍ലണ്ട് കാണാം..

വിമാനം പതിയെ താഴാന്‍ തുടങ്ങി....

Saturday, November 8, 2008

14.ഹോളണ്ട് യാത്ര - ഫൈനല്‍

ലഞ്ചിന് വേഗം തന്നെ തോട്ടത്തില്‍ എത്തി..പൊതുവെ നടക്കാന്‍ മടിയനായ ഞാന്‍ ആകെ വിശന്നു വളഞ്ഞിരുന്നു..നേപ്പാളി ഉണ്ടാക്കിയ ഭക്ഷണത്തിന് പ്രത്യേക രുചി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ വാരി വലിച്ചു കഴിച്ചു..

"പോട്ടക്കണ്ണി കൂത്തിയ്ക്ക്
ഒണക്കക്കണ്ടി പഞ്ചാമൃതം"

എന്നാണല്ലോ ആപ്ത വാക്യം..

ലഞ്ചിന് ശേഷം ഞങ്ങള്‍ തോട്ടം ചുറ്റി കാണുവാന്‍ ഇറങ്ങി.ചേച്ചിയുടെ തോട്ടക്കാരന്‍ നേപ്പാളി ആയതിനാല്‍ ഉരുള കിഴങ്ങിന്‍റെ എല്ലാ കൃഷി രീതികളും അങ്ങേര്‍ക്കു നല്ലവണം അറിയാം..ഹോല്ലണ്ടിലെ എല്ലാ കൃഷിയുടെയും ഒരു മിനിയേച്ചര്‍ ഇവിടെയുണ്ട്..

ഒഴിവു ദിനങ്ങള്‍ ജിമ്മില്‍ വേസ്റ്റ് ആക്കാതെ കൃഷിയിലൂടെ വ്യായാമവും ഒപ്പം വരുമാനവും ലഭിക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം ആയിരുന്നു ചേച്ചിയ്ക്ക് ഈ കൃഷിയിടം.ദീമന്‍ മലയാളി അസോസിയേഷന്‍ ചേച്ചിയ്ക്ക് ഒരു അവാര്‍ഡും കൊടുക്കുകയുണ്ടായി..ഇത്തരത്തിലുള്ള മലയാളികളാണ് സത്യത്തില്‍ നമ്മളെ പോലെയുള്ള വിദേശ മലയാളികളുടെ പ്രേരണയും അഭിമാനവും,...അഭിനന്ദനങ്ങള്‍ ചേച്ചി..കറിയ ചേട്ടാ നിങ്ങളും പുലി തന്നെ..

ആദ്യ കാഴ്ചയില്‍ തന്നെ ആളുകളെ അളക്കുന്ന എന്‍റെ സ്വഭാവം തെറ്റാണെന്ന് ഈയത്രയെന്നെ പഠിപ്പിച്ചു.കാഴ്ചയില്‍ യെക്ഷിയെന്നും മറ്റും തോന്നിപ്പിച്ച ചേച്ചി ഒരു പ്രസ്ഥാനം തന്നെ ആണെന്ന തിരിച്ചറിവ് എന്നെ അമ്പരപ്പിച്ചു..തന്നെയുംമല്ല ദീമന്‍ പൊതുവേദിയിലും കലാ വേദിയിലും ചേച്ചി അറിയപ്പെടുന്ന ഒരു മുഖവും ആണ്.

അന്നത്തെ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ ക്ഷീണിച്ചു രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തി..രാത്രി ഭക്ഷണത്തെ പറ്റി പറഞ്ഞു നിങ്ങളെ കൊതിയൂറിക്കുന്നില്ല.

പിന്നീടുള്ള ദിവസത്തെ യാത്രകള്‍ ചേട്ടന്‍റെ കൂടെയാണ്..ഞങ്ങള്‍ക്കുപയോഗിക്കാന്‍ ചേച്ചി തന്‍റെ ജീപ്പ് ചെറോക്കി വിട്ടു തന്നു.. ഒന്നു പറഞ്ഞു കൊള്ളട്ടെ..നെതര്‍ലണ്ട്സ് എന്നും ഡച്ച് നാട് എന്നറിയപ്പെടുന്ന ഹോളണ്ട് യുറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ്..

യുറോപ്പ് എന്ന് പറഞ്ഞാല്‍ ലണ്ടന്‍,സ്വിറ്റ്സര്‍ലന്‍ഡ് ,പാരീസ് (ഫ്രാന്‍സ്) എന്ന് വിചാരിക്കുന്നവരോട് ഒന്നു പറയാം..ഹോളണ്ട് യുറോപ്പിന്‍റെ പൂന്തോട്ടം എന്നാണ് അറിയപ്പെടുന്നത്..
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയില്‍ ഒന്നായ റോയല്‍ ഷെല്ലും,ബാങ്കുകളില്‍ മുന്‍ നിരക്കാരനായ എ.ബി. എന്‍. ആമ്രോ ബാങ്കും ഈ നാട്ടിലേതാണ്‌..മലയാളികള്‍ക്ക് സുപരിചിതമായ "ഫിലിപ്സ്" കമ്പനിയും മറ്റാരെടെതും അല്ല..

പിന്നെ ഈയുള്ളവന്‍ അബുദാബിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന "ടെബോഡിനും " (റോയല്‍ ബാം..ഗ്രുപ്പ് ) അവിടുത്തേത് തന്നെ..ഇവിടെ യുറോപ്പിലെ ഏറ്റവും തിരക്കേറിയ തുറമുഖവും ഉണ്ട്..

മൊത്തം ജന സംഖ്യയില്‍ നാലു ശതമാനം മാത്രമെ കൃഷിക്കാര്‍ ഉള്ളുവെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൂക്കളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നവരുടെ മുന്‍പന്തിയില്‍ ഇവരുണ്ട്.. ലോകത്തില്‍ ഏറ്റവും ക്ഷീര കര്‍ഷകരുടെ പ്രിയങ്കരമായ എച്ച് എഫ് പശുവിന്‍റെ ജന്മനാടും (ജര്‍മിനി അല്ല സംശയം ഉള്ളവര്‍ക്ക് വിക്കിമാപിയ നോക്കാം) ഇവിടെ തന്നെ.ഇവിടെ മധുര കിഴങ്ങും,ഉരുള കിഴങ്ങും,കാപ്സിക്കവും സലാഡ് വെള്ളരിക്കയും വന്‍ തോതില്‍ കൃഷി ചെയുന്നുണ്ട്..പൂക്കളുടെയും ചെടികളുടെയും കയറ്റുമതിയില്‍ ഹോളണ്ട് മുടിചൂടാ മന്നന്‍മാര്‍ ആണല്ലോ..

പിന്നെയും നാലഞ്ച് നാളുകള്‍ ചുറ്റി നടന്നു..ഇനി തിരിച്ചു ആയര്‍ലണ്ടിലേക്ക് പോകണം ..കീശയും ദാരിദ്ര്യം പറഞ്ഞു തുടങ്ങിയിരിക്കുന്നു..പോരാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ഞാന്‍ ഉപയോക്കുന്നില്ല..അത്യാവശ്യ ഘട്ടങ്ങള്‍ക്ക്‌ വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്..

ചേട്ടന് അത്യാവശ്യം വൈന്‍ അടിക്കുന്ന സ്വഭാവം ഉണ്ട്.ഭാര്യയെ പേടി ഉള്ളത് കൊണ്ടു ഞാന്‍ വൈന്‍ അടി നിര്‍ത്തിയത് കൊണ്ടു അതില്‍ തൊടുന്നില്ല...

ഇല്ലെടി എന്‍റെ പ്രിയ ഭാര്യയെ ഞാന്‍ ഹോളണ്ടില്‍ വൈന്‍ അടിച്ചില്ല..സത്യം..

നാളെ എനിക്ക് തിരികെ പോരണം.....അങ്ങനെ ജീവിതത്തിലെ കുറെ നല്ല ദിനങ്ങള്‍ക്ക്‌ ചേട്ടനും ചേച്ചിയ്ക്കും നന്ദി പറഞ്ഞു ഞാന്‍ ഉറങ്ങാന്‍ പോയി.

Thursday, November 6, 2008

13.ഹോളണ്ട് യാത്ര - 7

വളരെ അടുത്തുതന്നെയായിരുന്നു സഹോദരിയുടെയും ഭവനം. ചെന്നപ്പോള്‍ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു അവര്‍.

റോസമ്മ എന്ന അവരുടെ പേര്.

കറുത്ത റോസയുണ്ടോ എന്നാ എന്നെ എക്കാലത്തേയും അലട്ടിയിരിക്കുന്ന ചോദ്യത്തിനു ഉത്തരം കിട്ടിയിരിക്കുന്നു.ഉണ്ട്.തീര്‍ച്ചയായും ഉണ്ട്.. സംശയം ഉള്ളവര്‍ ഹോളണ്ടില്‍ വാ ഞാന്‍ കാട്ടിത്തരാം..റോസയും ഭര്‍ത്താവ് സണ്ണിയും ഞങ്ങളുടെ കൂടെ കൂടി..ആദ്യം കടല്‍തീരത്തെയ്ക്ക് പോയി..പ്രത്യേകിച്ച് ഒരു രസവുമില്ലാത്ത കാഴ്ചകള്‍ മാത്രം.അര്‍ദ്ധ നഗ്നരായി കുറെ മദാമ്മമാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..

നമ്മുടെ നാട്ടിലായിരുന്നേല്‍ അവരുടെ പുറകെ നാക്കും നീട്ടി വെള്ളവും ഒലിപ്പിച്ച് ചാവാലിപ്പട്ടികളെ കോളേജ് കുമാരന്മാര്‍ നടക്കുന്നത് കാണാമായിരുന്നു.,..ഇവിടെ വാ കാശ് തരാം വന്നു കണ്ടോ എന്ന് പറഞ്ഞാലും ഒരാളും വരില്ല..പെട്ടെന്ന് കപ്പലണ്ടി വില്‍ക്കുന്ന ഒരാള്‍ ഓടിവന്നു..ഞാന്‍ പോക്കറ്റില്‍ യുറോ തിരയുന്നത് കണ്ടപ്പോള്‍ കറിയ ചേട്ടന്‍ അയാളോട് കുശലം ചോദിക്കുന്നത് കണ്ടു..ഇതെന്താ ഇവര്‍ക്കും യുണിയന്‍ ഉണ്ടോ..

അയാളേം കൂട്ടില്‍ ചേട്ടന്‍ എന്‍റെ അടുത്തേയ്ക്ക് വന്നു..

"ദീപു. ഇതു എന്‍റെ കൂട്ടുകാരന്‍ ആണ്.വര്‍ഗീസ്‌ ..കോട്ടയം കാരനാ..നേരത്തെ ദീമാനില്‍ ആയിരുന്നു.ഇപ്പോള്‍ ഭാര്യയ്ക്ക് ഇങ്ങോട്ട് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ കൂടെ ഇയാളും ഇവിടെ ബിസിനെസ്സ് തുടങ്ങി..."

"പിന്നെ എന്ന് പറഞ്ഞാല്‍.ഇതൊരു വല്യ ബിസിനെസ്സ് അല്ലെ..എന്‍ ആര്‍ ഐ ബിസിനെസ്സ് ടൈകൂണ്‍ വര്‍ഗീസ് " ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഒന്നും അല്ലെങ്കില്‍ ഗള്‍ഫില്‍ കുറഞ്ഞ സാലറി ആണെങ്കിലും അന്തസ്സുള്ള പണികള്‍ ആണ് മിക്ക മലയാളികളും ചെയ്യുക.ഇത്തരം കുണ്ടാമണ്ടി പണികള്‍ മിക്കതും ബെങ്ക്ലാദേശികള്‍ ആണ് ചെയ്യുന്നത്.. ഇവിടെ ബെറി പറിക്കല്‍ ,മീന്‍ പിടുത്തം,പത്രവിതരണം തുടങ്ങി എല്ലാ അലുകുലുതു പണികളും ചെയ്തു നല്ലൊരു ശതമാനം ജീവിക്കുന്നുണ്ട്...

പിന്നെ ഭാര്യമാര്‍ വന്‍ ശമ്പളം വാങ്ങുന്ന നേഴ്സ് ആയതിനാല്‍ എല്ലാവരും അന്തസ്സായി ജീവിക്കുന്നു..നോര്‍മല്‍ ഡ്യുട്ടിയും ഓവര്‍ടൈമും പിന്നെ ഏജന്‍സി ഡ്യുട്ടിയും ചെയ്തു ലക്ഷങ്ങള്‍ നാട്ടില്‍ എന്‍ ആര്‍ ഐ അക്കൌണ്ടില്‍ അയക്കുന്നതിനാല്‍ ജോലി ഉണ്ടായലെന്ത് ഇല്ലെങ്കില്‍ എന്ത്..നാട്ടില്‍ സ്കോഡ കാറും കുണ്ടിയ്ക്കൊട്ടിച്ചു ചീറി പായുമ്പോള്‍ ഓരോ യുറോയ്ക്കും കപ്പലണ്ടി വിറ്റ ഒരു കാലം ഓര്‍ക്കുകയെ ഇല്ല ..ഇവിടെ പൊതുവെ ഭര്‍ത്താക്കന്മാരെ നമുക്ക് ഒന്നു തരം തിരിച്ചു നോക്കാം.

1) നല്ല വിദ്യാഭ്യാസവും വിവരവും അല്പം ഭാഗ്യവും ഉള്ള ആദ്യ കൂട്ടര്‍ ..നല്ല കമ്പനിയില്‍ ജോലി കിട്ടി മാന്യമായി ജീവിക്കുന്നു.

2) പിന്നെ കുറെപ്പേര്‍ എന്തെങ്കിലും അഭ്യാസം കാട്ടി അല്പം സ്വല്പം സമ്പാദിച്ചു തങ്ങളാല്‍ ആവും വിധം ജീവിക്കാന്‍ ശ്രമിക്കുന്നു..

3) പിന്നെ ചിലര്‍ ഇതുപോലെ കപ്പലണ്ടി കച്ചവടവും ബെറി പറിക്കലും പിന്നെ ഉടായിപ്പ് വേലകലുമായി കഴിഞ്ഞു കൂടുന്നു ..

4) പിന്നെ എന്നെ പോലെയും ചിലര്‍.. ബ്ലോഗെഴുത്തും പാര്‍ട്ട് ടൈം ജോലിയുമായി കാലം തള്ളി നീക്കുന്നു..

5 ) പിന്നെയുള്ളവര്‍ ആണ് ഈ സണ്ണിയെ പോലെ (ചേച്ചിയുടെ സഹോദരീ ഭര്‍ത്താവ്) ..സുന്ദരന്‍ ആണ്.. വെറുതെ മറുതാ പോലെയുള്ള ഒരു പെണ്ണിന് കാവലുപോലെ കൂടെ കൊണ്ടു നടക്കാന്‍ ഒരു ചുള്ളന്‍ ഭര്‍ത്താവ്..

സാമ്പത്തിക മാന്ദ്യം ഇനിയും ഭീകരമായാല്‍ ഒന്നാം ഗ്രേഡില്‍ ഉള്ളവര്‍ രണ്ടാമതായും പിന്നീട് ഓരോത്തരും തന്‍റെ ഒരു ഗ്രേഡ് കീഴെ വരും..പിന്നെ മാക്സിമം സാമ്പത്തിക മാന്ദ്യം ആയാലും നഴ്സിന്റെ ജോലി പോകില്ല എന്ന് സമാധാനിക്കാം..അപ്പോള്‍ പൊതുവെ വെള്ളരിപ്രവുകളുടെ ഭര്‍ത്താക്കന്മാര്‍ എല്ലാം (കൂടുതലും) ചുള്ളന്മാര്‍ ആയതിനാല്‍ എല്ലാവരും അഞ്ചാം ഗ്രേഡില്‍ തന്നെ കാണും..

വര്‍ഗീസ്‌ ചേട്ടന്‍ എല്ലാവര്‍ക്കും വറുത്ത കപ്പലണ്ടി തന്നു..അതും കൊറിച്ചു ഞങ്ങള്‍ മെല്ലെ നടന്നു..മണലിലൂടെ ഓടി നടക്കുന്ന ഞണ്ട്കളെയുംനോക്കി നടക്കാന്‍ നല്ല രസം.കൂട്ടത്തില്‍ വലിയ ഞണ്ടുകള്‍ ഉണ്ട്..ഇവിടുത്തെ ഞണ്ടുകള്‍ പൊതുവെ ഉയരം കൂടിയവ ആണ്..

കടല്‍തീരത്തില്‍ വെറുതെ കുറെ സായിപ്പന്‍മാര്‍ ഓടുന്നുണ്ടായിരുന്നു..അല്ലെങ്കിലും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സായിപ്പിനെ കഴിഞ്ഞേ ഉള്ളു നമ്മുടെ ആളുകള്‍.. അവര്‍ക്ക്‌ ചൂടോ തണുപ്പോ ഒന്നും ബാധകമല്ല..
ഞങ്ങള്‍ കടല്‍ തീരത്തുനിന്ന് തിരിച്ചു നടന്നു..
അടുത്തത് കറിയ ചേട്ടന്‍റെ ഒരു ഫ്രണ്ടിന്റെ കൃഷിയിടം ആണ്.കൃഷി എന്നാല്‍ ഉരുളന്‍ കിഴങ്ങും ഉള്ളിയും ..പക്ഷെ അതിനോട് ചേര്‍ന്ന വിശാലമായ സൂര്യകാന്തി കൃഷിയാണ് എന്നെ ആകര്‍ഷിച്ചത്..രണ്ടു നിറത്തിലുള്ള ചെടികള്‍ ഒരു പ്രത്യേക രീതിയില്‍ആണവ നട്ടിരിക്കുന്നത്...
ചുവപ്പും മഞ്ഞയും കലര്‍ന്ന പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്നു..ഒറ്റ നോട്ടത്തില്‍ ഒരു വലിയ കാര്‍പെറ്റ് ഇട്ടിരിക്കുകയാണെന്ന് തോന്നും..നാലഞ്ച്‌ കര്‍ഷകര്‍ ചേര്‍ന്നു കൃഷി ചെയ്തിരിക്കുകയാണ്..എല്ലാവരും ഒരേ മാതൃകയില്‍ ചെയ്തിരിക്കുകയായതിനാല്‍ ഒറ്റ കൃഷിയിടം പോലെ തോന്നിച്ചു..പൂക്കള്‍ പൊതുവെ വലിയ വലുപ്പത്തില്‍ ഉള്ളവയാണ്..പൂക്കളില്‍ നിന്നു സൂര്യകാന്തി എണ്ണ ഉണ്ടാക്കാന്‍ ആണത്രെ.
പിന്നെ അതിനോട് ചേര്‍ന്നു ഓര്‍ക്കിഡിന്റെ തോട്ടമാണ്..പല നിറത്തിലുള്ള പൂക്കള്‍ ..ഹോല്ലണ്ടാണ് ലോകത്തില്‍ ഏറ്റവും അധികം ഓര്‍കിഡ് കയറ്റി അയക്കുന്നത് നടന്നു നടന്നു ഉച്ചയായി..വീണ്ടും ചേച്ചിയുടെ വണ്ടിയില്‍ അവരുടെ തോട്ടത്തിലേക്ക് യാത്രയായി..നന്നേ വിശക്കുന്നു...
തോട്ടത്തിലെ ഫാം ഹൌസില്‍ ഞങ്ങളെ കാത്തു ലഞ്ച് ഇരിക്കുന്നു എന്നറിയാമായിരുന്നു...

Wednesday, November 5, 2008

12.ഹോളണ്ട് യാത്ര - 6

രാവിലെ തന്നെ തയ്യാറായി..ചേട്ടന്‍റെ ഗസ്റ്റ് റൂം വളരെ പോഷ് ആണ്.രാത്രിയിലെ ഉറക്കം വളരെ നന്നായിരുന്നതിനാല്‍ രാവിലെ നല്ല ഉണര്‍വ് തോന്നി.ഒരുങ്ങി താഴെയെത്തി നല്ല ഒരു ബ്രേക്ഫാസ്റ്റ് കഴിച്ചു.

ചേട്ടന്‍റെ പഴഞ്ചന്‍ ബ്യുക് പ്രതീക്ഷിച്ചു നിന്ന എന്നെ അമ്പരപെടുത്തി ചേച്ചി തന്‍റെ പുതിയ ജീപ്പ് ഗ്രാന്‍ഡ്‌ ചെറോക്കിയുമായി എത്തി.പള പള മിന്നുന്ന പുത്തന്‍ ഒരു വണ്ടി.വണ്ടിയില്‍ കയറി.A10 ഹൈവെയില്ലൂടെ ചേച്ചി വണ്ടി പറപ്പിച്ചു..കുറെ അകലെ റന്‍സ് ടോര്‍പില്‍ അല്പം തോട്ടം ഉണ്ട്.അവിടേക്കാണ്‌ ആദ്യത്തെ യാത്ര.

സമുദ്രതീരത്തിനടുത്തുള്ള ഒരു ചെറിയ തോട്ടം.മുക്കാല്‍ മണിക്കൂറുകൊണ്ട് ഞങ്ങള്‍ സ്ഥലത്തെത്തി..ഒരു കാര്യം പറയണമെല്ലോ.ചേച്ചി ഒരു നല്ല ഡ്രൈവര്‍ ആണ്.വണ്ടി ഓടിക്കുമ്പോള്‍ ആരോടും സംസാരിക്കുകയില്ല.റേസ് ഡ്രൈവര്‍ പോലെ വളരെ ഫാസ്റ്റ് ആയി ആണ് വണ്ടി ഓടിക്കുന്നതും.തോട്ടത്തിന്‍റെ വെളിയിലെ ബോര്‍ഡില്‍ "പരുമല തിരുമേനിയുടെ " പേരു കൊത്തിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..

പെട്ടെന്ന് ഒരാള്‍ ഓടി വന്നു.ഓ നേപ്പാളി ആണ്. "ഷാലം ഷാബ് " ഓടിവന്ന് ഗേറ്റ് തുറന്നു ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി.വെളുത്ത മുന്തിരിയാണ്‌ കൂടുതല്‍.വാള്‍ നട്ടും പുളിയന്‍ നാരങ്ങയും ഓറഞ്ചും തുടങ്ങി എല്ലാം ഉണ്ട്.."കപ്പ ഇടാന്‍ നോക്കിയതാ..പക്ഷെ പറ്റിയില്ല ഇവിടുത്തെ തണുപ്പ് അതിന് താങ്ങാന്‍ പറ്റില്ല..വേറെ നാട്ടിലെ ഓമ ഇവിടുണ്ട്..(കപ്പളങ്ങ) സത്യം പറഞ്ഞാല്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാടെന്ന് പറയുവന്നവരെ തൂക്കികൊല്ലാന്‍ തോന്നുന്നു..

കാരണം ഞാന്‍ താമസിക്കുന്ന അയര്‍ലണ്ട് ,ഇപ്പോള്‍ കണ്ട ഹോളണ്ട് എല്ലാം എത്ര മനോഹരം..പ്രകൃതി ഭംഗി അല്ല എന്നെ ഇത്ര ആകര്‍ഷിച്ചത്..ഈ നാട് ഭംഗിയായി സൂക്ഷിക്കുന്ന ഇവരുടെ മനസ്സാണ് എന്നെ ആകര്‍ഷിച്ചത്..എന്‍റെ ഹണിമൂണ്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ മതിയെന്ന് വാശി പിടിച്ചു അവസാനം കുമരകം,കോവളം,ആലപ്പുഴ,മൂന്നാര്‍ എല്ലാം നടന്നു തലപെരുത്തു പോയി..ആലപ്പുഴയിലെ ജലത്തിന്റെ നാറ്റം,കൊതുക് ,വൃത്തികെട്ട റോഡുകള്‍ ...എല്ലാം ആകെ ദൈവത്തിന്‍റെ നാടിനെ നാണം കെടുത്താന്‍ പര്യാപ്തമാണ്..

ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന സൌന്ദര്യം എങ്ങനെ നശിപ്പിക്കാമെന്ന് സത്യം പറഞ്ഞാല്‍ കണ്ടു പഠിക്കാന്‍ എങ്ങും പോകേണ്ട..ഇങ്ങു വന്നാല്‍ മതി..കുമരകം കായലില്‍ ഹൌസ് ബോട്ടില്‍ കയറിയാല്‍ വെള്ളത്തിന്‍റെ അസഹ്യമായ നാറ്റം കാരണം വാള് വെച്ചുപോകും..

പക്ഷെ ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന സൌഭാഗ്യം കാത്തുസൂക്ഷിക്കുന്നത് എങ്ങനെ എന്ന് യൂറോപ്പില്‍ വരുമ്പോള്‍ മനസ്സില്‍ ആകും..ഗള്‍ഫില്‍ ആയാലും കൃത്രിമമായി ചെടികള്‍ വച്ചുപിടിപ്പിച്ചു രാജ്യം സുന്ദരമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു..കൂടുതല്‍ പറയാതെ വീണ്ടും തോട്ടത്തിലേക്ക് വരാം.

ഇവിടെ അടുത്താണ് ചേച്ചിയുടെ അനിയത്തി താമസിക്കുന്നത്.അവിടേക്കാണ്‌ അടുത്ത യാത്ര ..അവരേം കൂട്ടിയാണ് ബാക്കിയുള്ള യാത്ര.ഉച്ചയൂണു തോട്ടത്തില്‍ തന്നെ..എന്നെ വെറുതെ തോട്ടം കാണിക്കാന്‍ കൊണ്ടു വന്നതാണ്‌ ..

ഇനി ചേച്ചിയുടെ സഹോദരീ വീട്ടിലേക്ക് യാത്ര..

Tuesday, November 4, 2008

11.ഹോളണ്ട് യാത്ര - 5

(ഇത്തവണ അല്പം തറ ആയതില്‍ ക്ഷമിക്കുക..നാലഞ്ച്‌ കൂട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത്)

ചായയുമായി ചേട്ടന്‍റെ ഭാര്യ വന്നു..ട്രെയില്‍ നിന്നും ഒരു കപ്പെടുത്തു ഞാന്‍ മോന്തി..ദോഷം പറയരുതല്ലോ.നല്ല ചായ.കാഴ്ചയില്‍ കള്ളിയങ്കാട്ടു നീലി ആണെങ്കിലും നല്ല കൈപുണ്യം.
"എന്‍റെ ഭാര്യയുടെ ചായ ഫെയ്മസ് ആണ്..കേട്ടോ..കുടിച്ചവര്‍ ഒരിക്കലും മറക്കില്ല "
ചേട്ടന്‍ ചേച്ചിയെ ഒന്നു സുഖിപ്പിക്കാന്‍ നോക്കി.പക്ഷെ അവരുടെ ഒരു നോട്ടം തന്നെ ചേട്ടന്‍റെ ജീവന്‍ കളയാന്‍ പര്യാപ്തമായിരുന്നു..ചേച്ചി വന്നെന്‍റെ അടുത്തിരുന്നു..
"കൊച്ചനോടെ വല്ലതും ചോദിക്കട്ടെ.ഇങ്ങേര്‍ വെറുതെ വള വളാന്ന് പറഞ്ഞു കൊണ്ടേയിരിക്കും "

"പിന്നെ ചേച്ചി നാട്ടില്‍ എവിടെയാ.."

ഞാനും പതിയെ ചോദ്യം ആരംഭിച്ചു..ഒരാളെ ബോറടിപ്പിച്ചു കൊള്ളാന്‍ പോസ്റ്റ് ഡിപ്ലോമ എടുത്ത ആളാണല്ലോ ഞാനും.എന്നെ നാട്ടില്‍ നിന്നും ഓടിക്കാന്‍ ഒരു പൌരസമതി വരെ ഉണ്ടാക്കിയിരുന്നു..എന്‍റെ വാചകം അടി കെട്ട് തലവേദന,ഡിപ്രഷന്‍,ആത്മഹത്യ ശ്രമം,ഭ്രാന്ത്‌ വരെ ആളുകളില്‍ ഉണ്ടായിരുന്നു..അവസാനം ഞാന്‍ നാട്ടില്‍നിന്നു പോന്നലെ ഇതിന് ഒരു അറുതി വരൂ എന്ന് മനസ്സില്‍ ആക്കി എന്നെ നാടുകടത്തും മുമ്പെ ഞാന്‍ ഇങ്ങു കടന്നു,.ഇന്നും ചിലര്‍ എന്‍റെ ഭാര്യയെ സഹതാപത്തോടെ നോക്കുക്കന്നത് കാണുമ്പൊള്‍ അവള്‍കൊന്നും മനസ്സില്‍ ആകാറില്ല എങ്കിലും ഈയുള്ളവന്‍ ഉള്ളാലെ ചിരിക്കാറുണ്ട്..

"ഞാന്‍ നാട്ടില്‍ പത്തനംതിട്ടയില്‍ ആണ്..കുമ്പഴ .അറിയാമോ.."

"പിന്നെ കുമ്പഴ സരസ് ഫേമസ് അല്ലെ..(ഷകീല പടങ്ങളും സില്‍ക്ക് പടങ്ങളും മാത്രം ഓടിയിരുന്ന തീയേറ്റര്‍) ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത് "കുമ്പഴ എന്നാല്‍ സരസും തങ്കയുമല്ലേ.ഒന്നു തീയറി മറ്റേതു പ്രാക്ടിക്കല്‍ ..അറിയപ്പെടുന്ന ഒരു ഡ്രൈവിങ്ങ് സ്കൂള്‍ ആയിരുന്നു തങ്ക..അവരെ പറ്റി ഈ ബ്ലോഗില്‍ ഒന്നും പറയാനാവില്ല.കാരണം സഭ്യമായതോന്നും അവരെപറ്റി ഞാന്‍ കേട്ടിടത്തോളം ഒന്നും തന്നെ ഇല്ല ..

"ഞാന്‍ ഇവിടെവന്നിട്ടു ഒത്തിരി നാളായി.ഇവിടെ മൊത്തം പൂന്തോട്ടങ്ങള്‍ ആണല്ലോ ..അതിയാനും നാട്ടില്‍ പൂക്കൃഷി ആയിരുന്നല്ലോ ..ഇവിടെയും ആ ഫീല്‍ഡില്‍ ആയിരുന്നു പക്ഷെ ഇപ്പോള്‍ നടുവ് വയ്യ അതുകൊണ്ട കപ്പലണ്ടി കച്ചവടം..പിന്നെ ഇവിടെ അടുത്ത് എന്‍റെ അനുജത്തിയും ഭര്‍ത്താവും ഉണ്ട്..നാളെ നമ്മുക്ക് അവരേം കൂട്ടി കറങ്ങാന്‍ പോകാം."

ചേട്ടന്‍റെ പഴഞ്ജന്‍ വണ്ടിയില്‍ എങ്ങനെ പോകും എന്ന പേടിയുണ്ടായിരുന്നു.പക്ഷെ തലയാട്ടി..

"പിന്നെ മോന്‍റെ വീടെവിടാ "

"ചേച്ചി ഞാനും കൊന്നീക്കാരന്‍ ആണ് "

ചേച്ചിയുടെ മുഖം അല്പം വികസിച്ചു..

"ദേ മനുഷ്യ നിങ്ങള്‍ ഈ കൊച്ചന് മുറി കാട്ടി കൊടുക്ക്‌ .നാളെ രാവിലെ നമ്മുക്കു കറങ്ങാന്‍ പോകാം.. ങ്ങ പിന്നെ ഞാന്‍ ഇന്നത്തെ നൈറ്റ് ഒന്നു എക്സ്ചേഞ്ച് ചെയ്തു..അപ്പോള്‍ നാളെ ഞാനും നിങ്ങളുടെ കൂടെ വരാം."

മുറിയില്‍ സാധനങ്ങള്‍ വച്ചു താഴെ വന്നു വീണ്ടും ലോകകാര്യങ്ങള്‍ ഒക്കെയായി ഇരുന്നു..സംസാരത്തില്‍ നിന്നും ചേച്ചിയുടെ ലോകം എന്നാല്‍ കുമ്പഴയും ഹോള്ളണ്ടും മാത്രമാണെന്നു..ഡിന്നര്‍ വരെ ലാത്തിയടി മാത്രമെ ഉള്ളായിരുന്നു അപ്പോള്‍ അതുപറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല..ഡിന്നര്‍ കഴിക്കാന്‍ ടേബിളില്‍ ചെന്നപ്പോള്‍ എല്ലായിടത്തും പൂക്കള്‍ .

"ഇവിടെ ഞങ്ങള്‍ എല്ലാം പൂക്കള്‍ ഒത്തിരി ഇഷ്ടപെടുന്നവരാ "

ഓ ചേച്ചി ചോദിക്കുന്നതിനു മുമ്പെ പറഞ്ഞു.അല്ലെങ്കിലും ഇതു പൂക്കളുടെ നാടാണല്ലോ..ഹോള്ളണ്ട് ലോകത്തില്‍ ഏറ്റവും അധികം പൂക്കള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം..

ഡിന്നര്‍ എന്നാല്‍ ഗ്രാന്‍ഡ്‌ ആയിരുന്നു.തുടക്കം ഒരു കട്ലെറ്റ്.പിന്നെ പന്നി സൂപ്പ്..പിന്നെ ബ്രെഡ് മൊരിച്ചത്..അല്പം ഫ്രൈഡ് റൈസ് .പിന്നെ ഫ്രൂട്ട് സലാഡ്.അല്പം ചോക്കലേറ്റും ഐസ് ക്രീമും.പിന്നെ നല്ല ഓസ്ടിയന്‍ വൈറ്റ് വൈനും..ഇതേ പോലെ ഒരു ഡിന്നര്‍ ഞാന്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കഴിച്ചിട്ടില്ല ..
വീട്ടില്‍ ചേട്ടന്‍റെ വായില്‍ നാക്കുണ്ടോ എന്ന് തപ്പി നോക്കണം .ചേച്ചിയകട്ടെ കാണുന്നത് പോലെയല്ലേ നല്ല സംസാരപ്രിയയും..കാഴ്ചയില്‍ ഒരു യക്ഷി ആണെങ്കിലും പെരുമാറ്റത്തില്‍ മിടുക്കി ആണ്.

എനിക്ക് അല്പം ഗ്യാസ്ട്രബിള്‍ ഉള്ള ആളാണ്.ഒരു ശബ്ദം കേട്ടോ എന്നൊരു സംശയം..പിന്നെ പരിസരമലിനികരണം നടത്തതനിനാല്‍ കുഴപ്പം ഒന്നും ഉണ്ടായില്ല ..ഗ്യാസ്ട്രബിള്‍ ആളെ ചതിക്കാറുണ്ട്..അനാവശ്യ അവസരങ്ങളില്‍ നാദസ്വര കച്ചേരി നടത്തിയാല്‍ ആളുകള്‍ വെറുതെ വിടുമോ.പിന്നെയുമല്ല ഇതിന്‍റെ ടുണിനും സ്പീടിനും അനുസരിച്ച് പല ക്ലാസ്സിഫികേഷനും ഉണ്ട്..


ഭം ഭം പരിമള നാസ്തി

പീ പീ എന്നത് മാധ്യമം

കാശി പീശി മഹാ കഷ്ടം

നിശബ്ദം പ്രാണസങ്കടം!!!!

("അതായതു വലിയ ശബ്ദതോടെയുള്ളത് - പാള കീറുന്നതുപോലെയോ കൂര്‍ക്കം വലിക്കുന്നതുപോലെയോ ഉള്ളത് നാറാത്തതും നാദസ്വരം പോലെ പീ പീ എന്നടിക്കുന്നതു മീഡിയും ശല്യക്കാരനും-സഹിക്കാം - പറങ്കിയണ്ടി തീയില്‍ ഇടുമ്പോള്‍ ചീറ്റുന്നതുപോലെ ശാ ശൂ ശബ്ദക്കാരന്‍ താരതമ്യേനെ അസഹ്യവും എന്നാല്‍ ഒരു ശബ്ദവുമുണ്ടാക്കാത്തവര്‍ ജീവനെടുക്കാന്‍ ശേഷിയും ഉള്ളവരാണ്.")ഞാന്‍ ഇതില്‍ പീ പീ എന്ന ഗ്രൂപ്പില്‍ പെട്ട ആളാ..അപ്പോള്‍ ജന ദ്രോഹി അല്ല എന്ന് സാരം..

അപ്പോള്‍ ഹോള്ളണ്ട് നാളെ മുതല്‍ ശരിക്കും കണ്ടു തുടങ്ങാം ..

Sunday, November 2, 2008

10.ഹോളണ്ട് യാത്ര - 4

അവസാനം ഞാന്‍ എന്‍റെ മില്ല്യണയര്‍ ചങ്ങാതിയെ കണ്ടതു മുട്ടി..ഒരു നാലു ചക്രം ഉള്ള ഉന്തുവണ്ടിയില്‍ കപ്പലണ്ടി വില്‍ക്കുന്ന കറിയ ചേട്ടന്‍.
"ഗസൂട്ടെന്‍ പിണ്ടാസ്...ഗസൂട്ടെന്‍ പിണ്ടാസ്..."
ഉറക്കെ കൂവി നടന്നു വരുന്ന കറിയ ചേട്ടന്‍..എന്‍റെ ദൈവമേ ഇതാണോ എനിക്ക് എല്ലാ സഹായവും ചെയ്തു തരാമെന്നു പറഞ്ഞ കറിയ ചേട്ടന്‍.കപ്പലണ്ടി വില്പന ആണെങ്കിലും ടൈയും കൊട്ടും തന്നെ ആണ് വേഷം..കൊള്ളാം..മനുഷ്യന്‍റെ ഗതികേട്..ചേട്ടന്‍ ഓടി വന്നു കെട്ടിപിടിച്ചു.
"യാത്ര സുഖമായിരുന്നോ??." ചേട്ടന്‍ കുശലാന്വേഷണം ചോദിച്ചു.
"അതെ ചേട്ടാ..""എന്നാല്‍ നമുക്കു ഇന്നു കച്ചവടം ഒക്കെ മതി,..നമുക്കു വീട്ടില്‍ പോയി ആദ്യം വല്ലതും കഴിക്കാം,..ഇന്നു ഭാര്യക്ക്‌ നൈറ്റ് ഡ്യൂട്ടി ആണ്" ചേട്ടന്‍ മൊഴിഞ്ഞു.
ഞാന്‍ ആകെ അപ്സെറ്റ് ആയിരുന്നു..ചേട്ടന്‍ പാര്‍ക്കിങ്ങില്‍ പോയി കാറെടുത്ത് കൊണ്ടുവന്നു .1975 മോഡല്‍ ബ്യുക് കാര്‍ . ഇതിന് കാറെന്ന് പറയണോ അതോ പത്തേമാരി എന്ന് പറഞ്ഞാല്‍ മതിയോ എന്ന് സംശയം..എന്തായാലും പുള്ളി മുപ്പതു വര്‍ഷം മുമ്പെ വന്നപ്പോള്‍ വാങ്ങിയ കാര്‍ ആണെന്ന് തോന്നുന്നു..ഭാര്യയേം മാറിയില്ല കാറും മാറിയില്ല..
പോരുന്നതിനു മുമ്പെ ഭാര്യ ടി ടി എടുത്തിതുണ്ട്..അപ്പോള്‍ പേടിക്കേണ്ട, അടുത്ത് തന്നെയായിരുന്നു വീട്...ദോഷം പറയരുതല്ലോ നല്ല വീട്..ബെല്ലടിച്ചപ്പോള്‍ ചേട്ടന്‍റെ ഭാര്യ വന്നു വാതില്‍ തുറന്നു..അടുത്ത ഷോക്ക്പണ്ടൊരു മഹാകവി പാടിയ പാട്ടോര്‍മ്മ വന്നു...ആ കാവ്യം മുഴുവനായി എഴുതാം.. പുള്ളിയുടെ പെമ്പ്രനോത്തിയെ വര്‍ണിക്കാന്‍ ഏറ്റവും പറ്റിയതു അതുതന്നെ...

"പൂമുഖ വാതിക്കല്‍ പുച്ഛിച്ചു നില്ക്കുന്ന
പൂതന ആണ് എന്‍റെ ഭാര്യ
നല്ല മനുഷ്യരെ നാണം കെടുത്തുന്ന
താടക ആണെന്റെ ഭാര്യ ..
എത്ര ഒഴിച്ചാലും എണ്ണ കാണാത്തൊരു
പാട്ട വിളക്കാണ് ഭാര്യ..
കാഴ്ചയില്‍ കള്ളിയും നോട്ടത്തില്‍ മാക്രിയും
രൂപത്തില്‍ യെക്ഷിയും ഭാര്യ
എണ്ണിയാല്‍ തീരാത്ത കുറ്റങ്ങള്‍ ഉള്ളൊരു
കോങ്കണ്ണി ആണെന്ന്റെ ഭാര്യ..

അവരൊരു ചിരി ചിരിച്ചു ...മനുഷ്യര്‍ക്ക്‌ 32 പല്ലേ ഉള്ളു എന്നാരാ പറഞ്ഞതു..ഇതു 132 പല്ലുള്ള ഒരു സ്ത്രീ അല്ല ഒരു സത്വം..ചേട്ടന്‍ എങ്ങനാണോ ഇവരുടെ കൂടെ ജീവിക്കുന്നത്.
ഞാന്‍ മെല്ലെ അകത്തേക്ക് കയറി..വിശയാലമായ സ്വീകരണമുറി .ഞാന്‍ അവിടെ കിടന്ന സോഫയില്‍ ഇരുന്നപ്പോഴേക്കും അവര്‍ കുടിക്കാന്‍ ചായ എടുക്കാന്‍ അകത്തേക്ക് പോയി