Friday, November 21, 2008

21.ആവാഹനം

സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തശേഷം പി.എച്ച്.ഡി. യ്ക്കായി അമേരിക്കയില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍റെ മുഖത്തെ അനിഷ്ടം ശ്രദ്ധിച്ചതാണ്.പക്ഷെ ചോദിക്കുന്നതിനു മുന്‍പേ അമേരിക്കയില്‍ സീറ്റ് കരസ്തമാക്കിയതിനാല്‍ ചോദ്യം കേവലം ഔപചാരികത്വം മാത്രമായിരുന്നു..

ചെറുപ്പത്തില്‍ തന്നെ ഈ വീട്ടില്‍ വളര്‍ന്നതുകൊണ്ടാകാം കാവും നാഗത്താന്മാരും മറ്റു സുഹൃത്തുക്കളേക്കാള്‍ തന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു..ചെറുപ്പത്തില്‍ തന്നെ കൈപിടിച്ചു കാവില്‍ കൊണ്ടു വന്നു അവിടെ കുടിയിരുത്തിയിരിക്കുന്ന ദേവി ദേവന്മാരെയും നാഗത്താന്മാരെയും മാത്രമല്ല കാവിലെ കാഞ്ഞിരത്തില്‍ ആവാചിച്ചിരുന്ന ആത്മാക്കളെയുംക്കുറിച്ച് പറഞ്ഞുതന്നിട്ടുള്ളത്തില്‍ ആത്മാക്കള്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ചു..

അവയെക്കുറിച്ച് പഠിക്കണം എന്ന തന്‍റെ തീരുമാനം പക്ഷെ അച്ചന് ഇഷ്ടപ്പെട്ടില്ല..ഒരുപക്ഷെ അവയെ അവരുടെ വഴിക്ക് വിടാന്മാത്രം തീരുമാനിച്ച അച്ചന് തന്‍റെയുള്ളിലെ ത്വര പക്ഷെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല..ഒരു പക്ഷെ മന്ത്രവാദത്തില്‍ സാത്വികവും ആഭിചാരവും ഒരുപോലെ പഠിച്ചിരുന്ന അച്ചന് തന്നെ ആവഴിയില്‍ കൊണ്ടുവരാന്‍ താത്പര്യം ഇല്ലായിരുന്നു..തറവാട്ടിലെ മറ്റുള്ളവരെപ്പോലെ സിവില്‍ സര്‍വീസ് മേഖലയായി തെരഞ്ഞെടുക്കാന്‍ ഉപദേശിച്ചതും അത്കൊണ്ടാവും..


ഒടുവില്‍ അച്ഛന്‍റെയും അമ്മയുടെയും സമ്മതം വാങ്ങി യാത്രതിരിക്കാന്‍ ഇറങ്ങിയ നേരം അച്ഛന്‍ മന്ത്രിച്ചത് ഓര്‍ത്തു..


പ്രേതങ്ങളെ അതിന്‍റെ വഴിക്ക് വിട്ടോളൂ..വന്നാല്‍ ഒരു പക്ഷെ പോകാന്‍ മടിക്കും..പോയാലോ ഒരു പക്ഷെ നിന്നെയും കൂടെ കൂട്ടിയേക്കും.വെറുതെ......ഓരോന്ന്....ങ്ങ .അരയില്‍ കിടക്കുന്ന ശക്തി യന്ത്രം അങ്ങനെ കിടക്കട്ടെ.."

അച്ഛന്‍ ഒന്നു തേങ്ങിയോ എന്നൊരു തോന്നല്‍..ന്യുയോര്‍ക്ക് ജെ,എഫ്,കെ. എയര്‍പോട്ടില്‍ തന്നെ തകിട് തനിക്ക് കളയേണ്ടി വന്നു..പക്ഷെ അപ്പോള്‍ത്തന്നെ ചെവിയില്‍ അച്ഛന്‍ മന്ത്രിക്കുന്നത് പോലെ തോന്നി......

നി നീ നിന്നെ രക്ഷിക്കുക....."

തോന്നലാണെന്ന് കരുതാനാണ്‌ ഇഷ്ടപ്പെട്ടത്..കാര്‍ വളരെ വേഗം ഓടിക്കൊണ്ടിരുന്നു..എല്ലാം ഇന്നലത്തെപോലെ തോന്നുന്നു.ഇവിടെ വന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു..ഫ്രണ്ട് സീറ്റില്‍ അടുത്തിരിക്കുന്ന അറുമുഖത്തെ നോക്കി.തമിഴനനാണ്..കൂടെ താമസ്സിക്കുന്നതില്‍ കവിഞ്ഞു ഒരു സഹോദരബന്ധം ആണ് തനിക്കവനോട്.
റോഡിലൂടെ എന്തോ ഒന്നു ഇഴഞ്ഞു പോകുന്നതുപോലെ തോന്നി. പെട്ടെന്ന് ബ്രേക്ക് ഇട്ടു..

ഒരു മുരള്‍ച്ചയോടെ കാര്‍ നിന്നു..ഇറങ്ങി നോക്കി.....ഒരു പാമ്പ്.റാറ്റില്‍ സ്നേക് എന്നറിയപ്പെടുന്ന ഇനം..ആകെ മൂഡ് ഔട്ട് ആയി.ഇന്നുവരെ പാമ്പിനെ കൊന്നിട്ടില്ല...പാമ്പിനെ പാലുകൊടുക്കുന്ന തറവാട്ടില്‍ നാഗന്മാര്‍ ദൈവങ്ങളായിരുന്നല്ലോ..അറുമുഖം തോളില്‍ തട്ടി..എന്ത് ചെയ്യണം എന്നറിയില്ല..മനസ്സാകെ ശൂന്യം ആയതുപോലെ..

"യോ ...ഇതു നൊര്‍മല്‍ ഡാ .."

അറുമുഖം തന്നെ സമാധാനിച്ചു..തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ആകെ അപ്സെറ്റ് ആയിരുന്നു..ഊണിലും ഉറക്കത്തിലും ആ പാമ്പ് തന്നെ വേട്ടയാടുന്നത് പോലെ.അല്പം താമസിച്ചാണ് ഉറങ്ങാന്‍ കിടന്നത്..മെല്ലെ കണ്ണുകളെ നിദ്ര തഴുകി....സ്വപത്തില്‍ അവള്‍ വന്നു...മുഖം വ്യെക്തമല്ല......പക്ഷെ പറയുന്നതു നന്നായി കേള്‍ക്കാം..

"ഞാന്‍ നീ കരുതുന്നത് പോലെ പാമ്പല്ല..നിന്നെ ഇവിടുന്നു കൊണ്ടു പോകാന്‍ വന്നതാ..ഞാന്‍ "

"ആരാ നീ.."

"ഞാന്‍ വനജ.....നിന്‍റെ അച്ഛനാ എന്നെ നിന്‍റെ കാവിലെ കാഞ്ഞിരത്തില്‍ തറച്ചിരിക്കുന്നത്...പക്ഷെ തറവാട്ടിലെ വിവാഹം കഴിക്കാത്ത സന്തതി എന്നും എനിക്ക് വിളക്ക് വെക്കാം എന്നായിരുന്നു എന്നെ കാഞ്ഞിരത്തില്‍ തറയ്ക്കുമ്പോള്‍ നിന്‍റെ അച്ഛന്‍റെ വാക്ക്..പക്ഷെ നീ അച്ഛന്‍റെ വാക്ക് മറികടന്ന് ഇവിടെയെത്തി...നിന്നെ കൊണ്ടല്ലാതെ എനിക്ക് പോകാന്‍ കഴിയില്ല.വാ നിന്‍റെ കൊണ്ടു പോയെ പറ്റൂ.."

അവള്‍ ചിരിച്ചൂ.തന്‍റെ കൈയില്‍ പിടിച്ചു അവള്‍ മുന്നോട്ടു നടന്നു.തന്‍റെ ചേതനയറ്റ ശരീരം കട്ടിലില്‍ കിടക്കുന്നത് തനിക്ക് കാണാമായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു..അറുമുഖം കണ്ണ് തിരുമ്മി എഴുന്നേല്‍ക്കുന്നത്‌ കണ്ടു.

"എന്നയ്യ എന്ന പ്രച്ന..."

ഒന്നും ഇല്ലെന്നു പറഞ്ഞെങ്കിലും കണ്ണുകള്‍ അവളെ തേടുകയായിരുന്നു.... പെട്ടെന്ന് മൊബൈല്‍ഫോണ്‍ ശബ്ദിച്ചു..

"മോനേ......ഞാനാ.....നിനക്കു തിരിച്ചു വരാന്‍ സമയമായി എന്ന് തോന്നുന്നു..."

അച്ഛന്‍റെ ശബ്ദം വിറപൂണ്ടിരുന്നോ എന്ന് സംശയം..
ഒന്നും പറയാതെതന്നെ ഫോണ്‍ കട്ട് ചെയ്തു..മുറിയ്ക്കുള്ളില്‍ അവളുടെ ചിരി മുഴങ്ങി കേള്‍ക്കുന്നത് പോലെ..

3 comments:

ദീപക് രാജ്|Deepak Raj said...

ആവാഹനം
സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തശേഷം പി.എച്ച്.ഡി. യ്ക്കായി അമേരിക്കയില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍റെ മുഖത്തെ അനിഷ്ടം ശ്രദ്ധിച്ചതാണ്.പക്ഷെ ചോദിക്കുന്നതിനു മുന്‍പേ അമേരിക്കയില്‍ സീറ്റ് കരസ്തമാക്കിയതിനാല്‍ ചോദ്യം കേവലം ഔപചാരികത്വം മാത്രമായിരുന്നു..

നവരുചിയന്‍ said...

അയ്യോ പ്രേതം .............

ദീപക് രാജ്|Deepak Raj said...

പ്രേതങ്ങളും കഥാപാത്രങ്ങള്‍ ആവുന്നുണ്ട്‌...എന്താ ചെയ്ക